മുണ്ടക്കയം: മുണ്ടക്കയത്ത് നോട്ടിരട്ടിപ്പു സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മുണ്ടക്കയത്ത് ഓട്ടോെ്രെഡവറായ വരിക്കന്‍ ബിനുതോമസിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കാസര്‍കോഡ് നീലേശ്വരം കല്ലുംമ്പള്ളില് ലിജേഷ് (23) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എസ്.സുരേഷ് കുമാര്‍, മുണ്ടക്കയം എസ്.ഐ. സുബേര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. മുഖ്യപ്രതി തളിപ്പറമ്പ് ശ്രീകണ്ഠാപുരം സ്വദേശി ഷിബുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിലേശ്വരത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്നു ലിജേഷ്. അതിനിടയില്‍ പരിചയപ്പെട്ട ഷിബുവുമായി ചങ്ങാത്തതിലായി തട്ടിപ്പിന് തിരിക്കുകയായിരുന്നു. മലപ്പുറത്ത് എത്തി കുഴല്‍ പണം എത്തിക്കുന്നവരെ ഭിഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ആദ്യ പദ്ധതി ഇത് പരാജയപ്പെട്ടതോടെ കോട്ടയത്ത് എത്തി പുതിയ നിക്കം നടത്തുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് കോട്ടയത്ത് എത്തിയ രണ്ടംഗ സംഘം ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. ഷിബുവും ലിജേഷും പിന്നീട് മുണ്ടക്കയത്ത് എത്തി. അവിടെ യാത്രക്കായി ഒരു ഓട്ടോറിക്ഷ വിളിച്ചു. അതില്‍ ഇരുന്നുകൊണ്ട് കള്ളനോട്ടിന്റെ കാര്യങ്ങള്‍ പറയുകയും െ്രെഡവറെ വശീകരിക്കുകയുമായിരുന്നു. ഒറിജിനല്‍ നോട്ട് കള്ളനോട്ടാണന്ന് പറഞ്ഞ് കാട്ടിയതോടെ െ്രെഡവര്‍ ഇവരുടെ കെണിയില്‍ വീഴുകയായിരുന്നു. പതിനായിരം രൂപ നല്കിയാല് 30,000 രൂപയുടെ കള്ളനോട്ട് നല്‍കുമെന്നായിരുന്നു ഓഫര്‍.ഇതനുസരിച്ച്െ്രെഡവറായ മുണ്ടക്കയം വരിക്കന്‍ ബിനുതോമസ് (30) പതിനായിരം രൂപ നല്കി. കള്ളനോട്ട് എടുക്കുവാന്‍ തളിപ്പറമ്പിലേക്ക് പോയ സംഘം കഴിഞ്ഞദിവസം തിരിച്ചെത്തി. 10,000 രൂപ കൂടി വേണമെന്ന് പറയുകയായിരുന്നു. അതും സംഘടിപ്പിച്ച് ബിനു സംഘത്തെ ഏല്പിച്ചു. തുടര്‍ന്ന് സ്ഥലംവിട്ട സംഘം വീണ്ടും എത്തി 15,000 രൂപകൂടി ആവശ്യപ്പെട്ടു. ഇതും കൊടുത്തതോടെ ബിനുവിന് സംശയമായി. ഇത് മുഖ്യപ്രതി ഷിബുവിനോട് പറയുകയും ചെയ്തു. ഇതോടെ ഉറപ്പിനായി ലിജേഷിനെ ബിനുവിന്റെ കൂടെ നിര്‍ത്തിയിട്ട് ഷിബു സ്ഥലം വിട്ടു.
പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും കള്ളനോട്ടുമായി ഷിബു എത്തിതിരുന്നതിനെ തുടര്‍ന്ന് ബിനു പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് എത്തി ബിനുവിന്റെ വീട്ടില്‍നിന്നും ലിജേഷിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു സമാനമായ തട്ടിപ്പുകള്‍ ഇവര്‍ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യഥാര്‍ത്ഥ കള്ളനോട്ട് സംഘമാണോ ഇവരെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഷിബുവിനെ പിടികിട്ടിയാല്‍ മാത്രമെ തട്ടിപ്പിന്റെ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: