പള്ളിക്കത്തോട്: ആദ്ധ്യാത്മികതയില്‍ അടിസ്ഥാനമില്ലാത്ത ഒരു പ്രത്യാശാസ്ത്രത്തിനും നിലനില്‍പ്പില്ലെന്നും ആര്‍എസ്എസ് കോഴിക്കോട് വിഭാഹ് കാര്യവാഹ് കെ.പി. രാധാകൃഷ്ണന് പറഞ്ഞു. സ്വാമി വിവേകാനന്ദനെ അംഗീകരിച്ചുള്ള മാര്സിസ്റ്റ്പാര്ട്ടികളുടെ നയവ്യതിയാനങ്ങള്‍ക്ക് കാരണം ഈ തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാരകേന്ദ്രം വിവേകാനന്ദ പഠനവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത്തിന്റെ രാഷ്ട്രആത്മാവിനെ ഒരിക്കലും അടിമത്വം ബാധിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് അമേരിക്കയിലെ സഹോദരി സഹോദരന്മാരെ എന്ന സംബോധനയോടുകൂടിയ വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം.
ഭാരതം ജീവിക്കേണ്ടത് ലോകത്തിന്റെ ആവശ്യമായിരുന്നുവെന്ന് വ്യക്തമാക്കിയത് വിവേകാനന്ദ സ്വാമികളാണ്. ആദ്ധ്യാത്മികതയെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയതാണ് ഭാരത്തിന്റെ മഹത്വം എന്നാണ് വിവേകാനന്ദസ്വാമികള്‍ പറഞ്ഞത്. അന്തവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള ഭൗതികതയെ ഊന്നി ആത്മീയതയുടെ ഉയര്‍പ്പാണ് സ്വാമിജി ലക്ഷ്യമിട്ടിരുന്നതെന്നും കെ.പി. രാധാകൃഷ്ണന് പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് താലൂക്ക് സംഘചാലക് സി.എന്‍. പുരുഷോത്തമന്, റ്റി. ഗോപീകൃഷ്ണന്, കരുണ്‍ ഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: