ഈരാറ്റുപേട്ട: മസ്ജിദ് ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ സ്ഥലം എം.എല്‍.എ കൂടിയായ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എത്തിയത് വാക്കേറ്റത്തിനിടയാക്കി. വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഭയന്ന് ഉദ്ഘാടന ചടങ്ങ് പള്ളി പരിപാലന സമിതി പിരിച്ചുവിടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 ന് ഈരാറ്റുപേട്ടയില്‍ പുതുക്കി പണിത മുഹിയിദ്ദീന്‍ ജുംഅ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങാണ് അലങ്കോലപ്പെട്ടത്. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിവിധ മഹല്‍ ഭാരവാഹികളും ഇമാമുമാരും മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രോഗ്രാമിലുണ്ടായിരുന്നത്. അസര്‍ നമസ്കാരത്തിന് ശേഷം ഉദ്ഘാടന ചടങ്ങ് ആരംഭിച്ച് ഉദ്ഘാടകനായ വി.എം.മൂസാ മൗലവി ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ പി.സി.ജോര്‍ജ് പള്ളി കോമ്പൗണ്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വേദിയില്‍ നിന്നും എംഎല്‍എ 5 മിനിറ്റ് സംസാരിക്കും എന്ന അറിയിപ്പ് ലഭിച്ചത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു,. തുടര്‍ന്ന് പ്രസിഡന്റ് നാസര്‍ കല്ലാര്‍ എം.എല്‍.എ എത്തിയത് പുതിയ പള്ളി കാണുക എന്ന ഉദ്ദേശം മനാത്രമാണെന്നും അദ്ദേഹം പ്രോഗ്രാമില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചുവെങ്കിലും ഇതിനോടകം ഇരുവിഭാഗമായി പരസ്പരം വാക്കേറ്റം രൂക്ഷമാകുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പരിപാലന കമ്മിറ്റി സലാത്ത് ചൊല്ലി സമ്മേളനം പിരിച്ചുവിടുകയായിരുന്നു. പിന്നീട് മഗ്രിബ് നമസ്കാരത്തിന് ശേഷമാണ് സമ്മേളം പുനരാരംഭിച്ചത്.
സ്ഥലനാമ വിഷയത്തിലും, താലൂക്ക് അട്ടിമറിച്ച വിഷയത്തിലും പ്രദേശത്ത് പി.സി.ജോര്‍ജിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. അതിനാല്‍ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് വിപ്പിനെ ക്ഷണിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മഹല്‍ നിവാസികള്‍ പറയുന്നു. അതിനാല്‍് രാഷ്ട്രീയക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ മഹല്‍ ഭാരവാഹികളും ഇമാമുമാരും മാത്രമാണ് ചടങ്ങില്‍ വിഷിഷ്ടാധികളായി ഉണ്ടായിരുന്നത്. വിവാഹത്തിനും മറ്റും ക്ഷണിക്കാതെ പോകുന്ന പതിവ് പി.സി.ജോര്ജിനുള്ളതിനാല്. ഉദ്ഘാടന ചടങ്ങില്‍ എത്തരുത് അത് പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ മുന്‍കൂട്ടി പി.സി.ജോര്‍ജിനെ അറിയിച്ചിരുന്നതായും മഹല്കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പ്രശ്നമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും ചടങ്ങ് അലങ്കോലപ്പെടുത്താന്‍ വേണ്ടിയാണ് എം.എല്‍.എ എത്തിയതെന്ന് മഹല്‍ നിവാസികളില്‍ ഏറിയപങ്കും ആരോപിക്കുന്നു.
എന്നാല്‍ ഏതു വേദിയിലും തെക്കേക്കര മഹല്നിവനാസിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന പി.സി.ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നുവെന്നും അദ്ദേഹം പങ്കെടുത്തിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കി അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ലെന്നും ഒരു വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: