മെഴുകുതിരി സ്വയമുരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്ക് ഉപകാരം ചെയ്യുവാനാണ് യഥാര്‍ത്ഥ തപസ്വി ആഗ്രഹിക്കുന്നത്. സ്വന്തം കാഴ്ചപ്പാടുകള്‍ മറന്ന് അന്യര്‍ക്ക് ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സ് – അതാണവരുടെ ലക്ഷ്യം, അതിനുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങനെയുള്ളവരെയാണ് അമ്മ കാത്തിരിക്കുന്നത്. ആ ഭാവംകൊണ്ട് അവന്റെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രേമം ഉണരുന്നു. അങ്ങനെയുള്ളവരെത്തേടി മുക്തിയെത്തും. മുക്തി ഒരു ദാസിയെപ്പോലെ അവരുടെ പിന്നില്‍നില്‍ക്കും. കാറ്റ് ചുഴലിയായി വീശുമ്പോള്‍ കരിയിലയും മറ്റും പിറകെ പറന്നെത്തുന്നതുപോലെ, മറിച്ച് ആ വിശാലത വരാത്തവന് എത്ര തപസ്സ് ചെയ്താലും സാക്ഷാത്കാരം കിട്ടാന്‍ പോകുന്നില്ല.
– മാതാ അമൃതാനന്ദമയിദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: