കോട്ടയം: ദിവസംതോറും മാറിമാറി വരുന്ന ഗതാഗത പരിഷ്കാരമാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാനകാരണമെന്നും സ്ഥിരമായി നടത്തുന്ന പരീക്ഷണംകൊണ്ട് യാത്രക്കാര്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് ആരോപിച്ചു. നഗര കവാടങ്ങള്‍കൊണ്ട് സര്‍വ്വീസ് ബസുകളുടെ ട്രിപ്പ് അവസാനിപ്പിച്ച് സര്‍ക്കിള്‍ സര്‍വ്വീസ് നഗരത്തില്‍ നടപ്പിലാക്കിയാലേ കോട്ടയത്തെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളു. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് തെക്ക്ഭാഗത്ത്നിന്നും വന്ന്പോകുന്ന സര്‍വ്വീസ് ബസുകള്‍ക്ക് കോടിമത പ്രൈവറ്റ് ബസ്സ്റ്റാന്റ് പാര്‍ക്കിംഗിന് തുറന്ന് കൊടുക്കുവാന്‍ നഗരസഭാധികൃതര്‍ തയ്യാറാകണം. കിഴക്ക് ഭാഗത്തെ സര്‍വ്വീസ് ബസുകള്‍ക്ക് കഞ്ഞിക്കുഴി മൈതാനവും പടിഞ്ഞാറ് ഭാഗത്തെ സര്‍വ്വീസ് ബസുകള്‍ക്ക് തിരുവാതുക്കല്‍ മുനിസിപ്പല്‍ മൈതാനവും ബസ്സ്റ്റാന്റുകളാക്കണം. കഞ്ഞിക്കുഴി, കോടിമത, നാഗമ്പടം, ഇല്ലിക്കല്‍ ഭാഗങ്ങളുടെ കടന്ന്പോകുന്ന സര്‍ക്കിള്‍ സര്‍വ്വീസും ഇതോടനുബന്ധിച്ച് നഗരത്തിനുള്ളില്‍ നടപ്പിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: