കുറവിലങ്ങാട്: മണ്ണ് മാഫിയ സംഘം വ്യാപാരിയെ അക്രമിച്ചു. കുറവിലങ്ങാട് കളയാത്തോട്ടം പീടികയില്‍ ടോമി എബ്രാഹം (55) പരിക്കേറ്റ് കുറവിലങ്ങാട് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 10 മണിയോടുകൂടി നിലവില്‍ പാലാ ആര്‍ടിഒയുടെ സ്റ്റോപ്പ് മെമ്മോയുള്ള സ്ഥലത്ത് മണ്ണെടുപ്പ് തടയുവാന്‍ എത്തിയതാണ് ടോമി. ടോമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തോട് ചേര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി വ്യാപകമായി മണ്ണെടുപ്പ് തുടരുകയായിരുന്നു.
മണ്ണെടുപ്പിന് എതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് മണ്ണെടുപ്പ് നിരോധിച്ചുകൊണ്ട് റവന്യു അധികൃതര്‍ ഉത്തരവ് നല്‍കിയത് എന്ന് ടോമി പറഞ്ഞു. ശനിയും ഞായറും അവധിദിനങ്ങള്‍ മുന്നില്‍ കണ്ട് വീണ്ടും മണ്ണെടുപ്പ് തുടരാന്‍ ആരംഭിച്ചപ്പോഴാണ് നിരോധന ഉത്തരവുമായി മാങ്കുട്ടത്തില്‍ സാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മണ്ണെടുക്കുവാന്‍ വന്ന ജെസിബി െ്രെഡവറെ നിരോധന ഉത്തരവ് കാണിക്കുമ്പോള്‍ സാജുവിന്റെ സഹോദരങ്ങളായ ബാബു( കുരുവിള 55), സെബാസ്റ്റിയന് (കുട്ടി 58) എന്നിവരടങ്ങുന്ന സംഘം അക്രമിച്ചത്.
സംഭവത്തെ തുടര്‍ന്ന് കുറവിലങ്ങാട് പൊലീസില്‍ പരാതി നല്കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ടോമിയുടെ മൊഴി ശരിയായ വിധത്തില്‍ രേഖപ്പെടുത്തുവാന്‍ ആശുപത്രിയില്‍ ചെന്ന പൊലീസുകാര്‍ തയ്യറായില്ലായെന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ കുറവിലങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. കുറ്റക്കാരെ രക്ഷപ്പെടുത്തുവാന്‍ പൊലീസ് നടത്തുന്ന ഗൂഢശ്രമം അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കുറവിലങ്ങാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു, പൊലീസ് ഓത്താശയോടെ വ്യാപകമായി മണ്ണെടുപ്പ് തുടരുന്നതായി നാട്ടുകാര്‍ അരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: