Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധക്കുറ്റം: ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാവിന്‌ വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 11:09 pm IST
in World

ധാക്ക: ബംഗ്ലാദേശിലെ മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവിന്‌ വധശിക്ഷ. 1971ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യസമരത്തില്‍ കൂട്ടക്കൊലയ്‌ക്കും മനുഷ്യത്വ ഹീനമായ ക്രൂരകൃത്യങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്നാരോപിച്ചാണ്‌ വധശിക്ഷ വിധിച്ചത്‌.

1971 ജൂലൈ 25ന്‌ സോഹാഗ്പൂര്‍ ഗ്രാമത്തിലെ 164 നിരായുധരായ പൗരന്മാരെ കൂട്ടക്കൊല ചെയ്തതിന്‌ പ്രത്യേക ബംഗ്ലാദേശ്‌ ട്രൈബ്യൂണലാണ്‌ മുഹമ്മദ്‌ ക്വാമറുസ്മാന്‌ വധശിക്ഷ വിധിച്ചതെന്ന്‌ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

മരണം വരെ ഇയാളെ തൂക്കിലിടണമെന്നാണ്‌ കോടതി വിധി. മൂന്ന്‌ ജഡ്ജിമാരടങ്ങിയ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ 2 ലെ ചെയര്‍മാന്‍ ജസ്റ്റിസ്‌ ഒബെദുള്‍ ഹസ്സനാണ്‌ നിറഞ്ഞുകവിഞ്ഞ കോടതിയില്‍ പ്രതിയുടെ ശിക്ഷ പ്രഖ്യാപിച്ചത്‌.

ജമാ അത്തെയുടെ അസിസ്റ്റന്റ്‌ ജനറല്‍ സെക്രട്ടറി കൂടിയായ അറുപതുകാരനായ ക്വാമറുസ്മാന്‍ കേസിലെ നാലാം പ്രതിയാണ്‌. ഇയാള്‍ പാക്കിസ്ഥാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന്‌ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തു എന്നാണ്‌ കുറ്റാരോപണം. വിധി പ്രഖ്യാപിക്കുന്ന സമയത്ത്‌ ഉന്നത കുറ്റകൃത്യവിരുദ്ധ ദ്രുതകര്‍മസേനാ ബറ്റാലിയനും പോലീസും ട്രൈബ്യൂണല്‍ സമുച്ചയത്തിന്‌ ചുറ്റും അതീവജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ധാക്ക പട്ടണത്തിന്‌ പുറത്തുള്ള പഴയ ഹൈക്കോടതി കെട്ടിട സമുച്ചയത്തിലാണ്‌ പ്രത്യേക ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത്‌. വിധി പ്രഖ്യാപിക്കും ദിവസം ദേശവ്യാപകമായി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിരുന്നു. ക്വാമറുസ്മാനെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രത്യേക സുരക്ഷാ സന്നാഹത്തോടെയാണ്‌ കോടതിയിലെത്തിച്ചത്‌.

വടക്കന്‍ മൈമന്‍സിംഗ്‌ പ്രദേശത്ത്‌ ബംഗാളി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ ബാദര്‍ ഭീകരസംഘടനയുടെ മുഖ്യ ആസൂത്രകനാണ്‌ ഇയാളെന്ന്‌ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരാണ്‌ രാജ്യത്തെമ്പാടും കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിചാരണയ്‌ക്കിടെ ക്വാമറുസ്മാന്‍ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു.
രാഷ്‌ട്രീയസ്വാധീനങ്ങള്‍ക്ക്‌ വഴങ്ങി പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണിതെന്നും അയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിനായിരുന്നു ട്രൈബ്യൂണല്‍ ഏഴ്‌ പ്രത്യേക കുറ്റങ്ങളില്‍ പ്രതിയാണെന്ന്‌ കാണിച്ച്‌ ഇയാള്‍ക്ക്‌ കുറ്റപത്രം നല്‍കിയത്‌. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും നടത്തിയ മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ്‌ ഇതില്‍ വിധിയുണ്ടായിരിക്കുന്നതും. കൂട്ടക്കൊലയടക്കം അഞ്ച്‌ കുറ്റങ്ങള്‍ വിചാരണയില്‍ തെളിഞ്ഞതായാണ്‌ 265 പേജുള്ള വിധിന്യായത്തില്‍ പ്രസ്താവിക്കുന്നത്‌.

സ്വാതന്ത്ര്യ സമരയുദ്ധത്തില്‍ മൂന്ന്‌ ദശലക്ഷം പൗരന്മാര്‍ കൊല്ലപ്പെട്ടതായും രണ്ട്‌ ലക്ഷത്തോളം സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടതായുമാണ്‌ ബംഗ്ലാദേശിന്റെ വിലയിരുത്തല്‍. ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ പലായനം ചെയ്തെന്നും അവര്‍ പറയുന്നു. ട്രൈബ്യൂണല്‍ വിധിയെ ശക്തമായി എതിര്‍ത്ത ക്വാമറുസ്മാന്റെ അഭിഭാഷകന്‍ സെയ്ഫുര്‍ റഹ്മാന്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.