സംഭവം നടന്നത് ഗ്രീസില്‍. പാലില്‍ മായം ചേ ര്ത്തതിന് ഒരു കൃഷിക്കാരനെ കോടതിയില്‍ കൊണ്ടുവന്നു. പാല് അത്ര നല്ലതല്ലെന്ന് പരിശോധനയില്‍ ന്യായാധിപന് ബോധ്യമായി. ശിക്ഷ വിധിക്കാന്‍ ഒരുങ്ങവേ, താന്‍ തെറ്റുകാരനല്ലെന്ന കൃഷിക്കാരന്റെ ആത്മാര്‍ത്ഥമായ, സത്യസന്ധമായ അപേക്ഷ ന്യായാധിപനില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. അദ്ദേഹം കൃഷിക്കാരന്റെ ശീലങ്ങളിലേക്ക് കൂടുതല്‍ അന്വേഷണം നടത്തി.
ന്യായാധിപന് ഒരു കാര്യം മനസ്സിലായി. കൃഷിക്കാരന് ചില ദിവസങ്ങളില്‍ ആറുമണിക്കും ചിലപ്പോള്‍ നാലിനും ആറിനും ഉറക്കം വരാത്ത ദിവസങ്ങളില്‍ മൂന്നുമ
ണിക്കുംവരെ പശുവിനെ കറക്കും. തോന്നിയതുപോലെ, സമയനിഷ്ഠയില്ലാതെ കറക്കുന്നതുകൊണ്ടാണ് പാലിന്റെ ഗുണം കുറഞ്ഞുപോയത്. പശുവിനെ ഏതെങ്കിലും ഒരു സമയത്ത് കൃത്യനിഷ്ഠയോടെ കറക്കണമെന്ന് അയാളെ കോടതി ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു. അച്ചടക്കത്തിലൂടെ കര്‍ത്തവ്യം നന്നായി ചെയ്യാന്‍ കഴിയും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: