ഈശ്വരാനുഗ്രഹം നേടുക, സഞ്ചിതമായ ഭാരങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് കത്തി ചാമ്പലാകും. തലയിലെഴുത്താണെന്ന് പറഞ്ഞ് എന്തിന് ഭഗവാനെ പഴിക്കുന്നു. നിങ്ങള്‍ തന്നെയാണ് തലയിലെഴുതുന്നത്. നിങ്ങള്‍ തന്നെ അത് മായ്ച്ചുകളയണം. നിങ്ങള്‍ ചെയ്യുന്ന പാപം എഴുതപ്പെടുന്നു. സല്പ്രവര്ത്തികള് അതിനെ മായ്ച്ചുകളയുന്നു.
മനസ്സ് ഈശ്വരനില്‍ ഉറച്ചിരിക്കട്ടെ! പൂര്‍വ്വ ജന്മങ്ങളിലെ മൂടല്മഞ്ഞാകുന്ന കര്‍മഫലങ്ങള്‍ സൂര്യോദത്തിലെന്നപോലെ ഉരുകിപ്പോകും. സൂര്യരശ്മി അതില്‍ പതിച്ചില്ലെങ്കില്‍ മഞ്ഞ് കട്ടപിടിക്കും.
ഇതിനുമുന്പുള്ള ജന്മത്തില് ഞാന്‍ എട്ടുകൊല്ലത്തിന് ശേഷം അവതരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാന്‍ എട്ടുവയസ്സുള്ള ബാലനായി അവതരിക്കുമെന്ന് ദീക്ഷിത് രേഖപ്പെടുത്തി. അത് തെറ്റാണ്. 1918 ല്‍ വിജയദശമി ദിവസം ഞാന്‍ ആദ്യം ദേഹം ഉപേക്ഷിച്ചു. അതിനുശേഷം ആറുകൊല്ലത്തിനിടയില്‍ പലപ്പോഴും പല ഭക്തന്മാര്ക്കും ദര്‍ശനം നല്‍കിയിട്ടുണ്ട്.
– ശ്രീ സത്യസാസി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: