വൈക്കം: ഒരു വ്യാഴവട്ടം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ നടത്തുന്ന വടക്കുപുറത്തുപാട്ടിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപനംകുറിച്ചു. 64 തൃക്കൈകളിലും ആയുധങ്ങളേന്തിയ ഉഗ്രസ്വരൂപിയായ ഭദ്രകാളിരൂപത്തെ വണങ്ങാന്‍ ഭക്തലക്ഷങ്ങളാണ് വൈക്കം മഹാദേവസന്നിധിയിലെത്തിയത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും ഭദ്രകാളിയുടെ 64കൈകളിലും ആയുധങ്ങളേന്തിയ ഉഗ്രസ്വരൂപിണിയുടെ രൂപം ദര്‍ശിക്കുവാന്‍ ഭക്തജനങ്ങളുടെ മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. ഭക്തലക്ഷങ്ങള്‍ക്ക് കുടുവെള്ളവും വൈദ്യസഹായവും നല്കി ക്ഷേത്രത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ അണിനിരന്നു. വടക്കുപുറത്തുപാട്ടിന്റെ ആദ്യനാലു ദിനം എട്ടു തൃക്കൈകളോടു കൂടിയ രൂപത്തിലാണ് ഭദ്രകാളിയെ കളത്തില്‍ രചിച്ചത്. പുതുശേരില്‍ കുറുപ്പന്മാരാണ് കളത്തിലേക്ക് പഞ്ചവര്ണ്ണത്തില്ദേവിയെ എഴുന്നെള്ളിച്ചത്. പിന്നീടുള്ള നാലുദിവസങ്ങളില്‍ 16 തൃക്കൈകളോടെയും ദേവി ദര്‍ശനമേകി. അടുത്ത മൂന്നുദിനങ്ങളില്‍ 32 തൃക്കൈകളോടെയാണ് കാളിരൂപമാണ് ദര്‍ശിക്കാന്‍ ഭക്തലക്ഷങ്ങള്ക്കായത്. സമാപനദിവസമായ ഇന്നലെ 64 തൃക്കൈകളിലും ആയുധമേന്തിയ ഉഗ്രരൂപത്തിലാണ് ദേവി ദര്‍ശനം നല്‍കിയത്.
വടക്കുപുറത്തുപാട്ടിന്റെ സമാപന ചടങ്ങായ വലിയ ഗുരുതി നടന്നു. കളംപാട്ടും കളംമായ്ക്കലും കഴിഞ്ഞാണ് ചടങ്ങ് നടത്തിയത്. ഗുരുതിക്കായി കളമൊരുക്കിയത് പടശേരി ഇല്ലക്കാരായിരുന്നു. കരിക്ക്, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ചും 68 ഖണ്ഡങ്ങളിലായി പോളപദം ഉണ്ടാക്കിയുമാണ് ഗുരുതി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: