ബിന്ദ്: സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയില്‍ പുരുഷന്മാരെ നോക്കി പീഡനം ക്ഷണിച്ചു വരുത്തുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം വിവാദമാകുന്നു. മധ്യപ്രദേശിലെ മുന്‍ മന്ത്രി കൂടിയായ സത്യദേവ് കഠാരെയുടേതാണ് വിവാദ പരാമര്‍ശം.
ഒരു സ്ത്രീ വളരെ നല്ല രീതിയില്‍ നോക്കിയാല്‍ ഒരു പുരുഷനും സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കാറില്ലെന്നും സത്യദേവ് പറഞ്ഞു. മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ നടക്കുകയായിരുന്ന ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത് വന്നു. കോണ്‍ഗ്രസ് അധ്യക്ഷ ഒരു വനിതയായിട്ടു കൂടി കോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രസ്താവന തികച്ചും അപലപനീയമാണെന്നും സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്നതിനു തുല്യമാണെന്നും ബി.ജെ.പി എം.എല്‍.എ വിശ്വാസ് സാരംഗ് അഭിപ്രായപ്പെട്ടു.
ദല്‍ഹി പീഡനത്തിന് ശേഷവും കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവം മാറിയിട്ടില്ലെന്നാണ് സത്യദേവിന്റെ പരാമര്‍ശത്തെ കാണിക്കുന്നതെന്നും വിശ്വാസ് സാരംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: