വൈക്കം: ഭക്തര്‍ക്കും നാടിന്റെ ഐശ്വര്യത്തിനുമായി വൈക്കം മഹാദേവക്ഷേത്രത്തില്‍ നടത്തിവന്ന കോടിയര്‍ച്ചന ഇന്നലെ സമാപിച്ചു. മാര്‍ച്ച് 28നാണ്് കോടിയര്‍ച്ചന ആരംഭിച്ചത്. ചിത്തിര മുതല്‍ അത്തം വരെയുള്ള 27 നക്ഷത്രങ്ങളിലാണ് അര്‍ച്ചന നടന്നത്. വടക്കുപുറത്തുപാട്ടിന്റെ ഭാഗമായാണ് കോടിഅര്‍ച്ചന നടത്തപ്പെട്ടത്. വൈക്കം മഹാദേവ ക്ഷേത്രം തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് നാരായണന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെടെ അമ്പതിലധികം വൈദിക ശ്രേഷ്ഠരാണ് കോടിയര്‍ച്ചനയ്ക്ക് കാര്‍മ്മികത്വം വഹി ച്ചത്.
ഇതുവരെയുള്ള അര്‍ച്ചനകളുടെ പ്രസാദം ഒരുലക്ഷത്തിലധികം പായ്ക്കറ്റുകളിലാക്കി, ദൂരദേശങ്ങളിലുള്ള ഭക്തര്‍ക്ക് തപാലില്‍ അയച്ചുകൊടുത്തു കഴിഞ്ഞതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
ഇത് നാലാം തവണയാണ് വൈക്കം മഹാദേവക്ഷേത്രത്തില്‍ കോടിഅര്‍ച്ചന നടക്കുന്നത്. 1977, 1989, 2001 വര്‍ഷങ്ങളിലും കോടി അര് ച്ചന ഉണ്ടായിരുന്നു. കോടി അര്‍ച്ചനയുടെ ഭസ്മകലശാഭിഷേകം വടക്കുപുറത്തുപാട്ടിന്റെ സമാപന ദിവസമായ 24ന് നടക്കും. ഇതിനോടപ്പം വൈക്കത്തപ്പന് സഹസ്രകലശവുമുണ്ട്.
ബ്രഹ്മകലശാഭിഷേകം 24ന് നടക്കും. ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 25ന് ലക്ഷാ ര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: