ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ക്രൂരപീഡനത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന അഞ്ചു വയസുകാരിയുടെ നില മെച്ചപ്പെട്ടു. രക്ഷിതാക്കളോടും നഴ്സുമാരോടും പെണ്‍കുട്ടി സംസാരിച്ചതായും മരുന്നുകളോട് നല്ല നിലയില്‍ പ്രതികരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടാഴ്ച കുറഞ്ഞത് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ രാത്രി കുട്ടി നന്നായി ഉറങ്ങി. ചെറുതായി പനി ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു. ശരീരത്തിലെ മുറിവുകള്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടിയിട്ടുണ്ട്. അണുബാധ ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ കുട്ടി സുഖമായി ഉറങ്ങി. കുട്ടി മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ ജയിന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് താന്‍ മാത്രമല്ലെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മനോജ് കുമാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് തന്റെ സുഹൃത്തായ പ്രദീപ്കുമാറാണെന്ന് ചോദ്യം ചെയ്യലില്‍ മനോജ്കുമാര്‍ വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ മനോജിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
പ്രദീപ് പറഞ്ഞതനുസരിച്ച് പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തതെന്നും മനോജ് പറയുന്നു. പെണ്‍കുട്ടി മരിച്ചെന്നു കരുതി ഇരുവരും മൊബെയില്‍ ഫോണുകള്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പ്രദീപ്കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബെയില്‍ഫോണ്‍ റെക്കോര്‍ഡുകളും പൊലീസ് പരിശോധിച്ചു. മനോജിന് മുമ്പും ഇത്തരം കുറ്റകൃത്യം ചെയ്ത പശ്ചാത്തലമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഭാര്യയെ വിവാഹത്തിന് മുമ്പ് ബലാല്‍സംഗം ചെയ്ത മനോജിനെ കുറ്റം തെളിഞ്ഞതോടെ പഞ്ചായത്തു ചേര്‍ന്ന് വിവാഹം കഴിപ്പിക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: