ന്യുദല്‍ഹി: ഇന്ത്യയില്‍ ശിശുക്കള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. 2001 മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ബലാത്സംഗത്തിനിരയായ കുട്ടികളുടെ എണ്ണം 336% വര്‍ധിച്ചുവെന്നാണ് നാഷണല്‍ െ്രെകം റിക്കോര്‍ഡ്സ് ബ്യുറോ പുറത്തുവിടുന്ന കണക്ക്. 200111 വര്‍ഷങ്ങളില്‍ 48,338 കുട്ടികളാണ് പീഡനത്തിന് ഇരയായെന്നാണ് റെക്കോര്‍ഡ്. 2001ല്‍ 2,113 കുട്ടികള്‍ പീഡനമേറ്റപ്പോള്‍ 2011ല്‍ ആ സംഖ്യ 7112 ആയി ഉയര്‍ന്നു.
ബാല പീഡനം ഏറ്റവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്. 9465 കുട്ടികള്‍ ഈ കാലയളവില്‍ പീഡനത്തിന് ഇരയായി. മഹാരാഷ്ട്ര (6,868), ഉത്തര്‍പ്രദേശ് (5,949), ആന്ധ്രാപ്രദേശ് (3,977), ചത്തീസ്ഗഡ് (3,688), ദല്‍ഹി (2,909) രാജസ്ഥാന് (2,776), കേരളം (2,101), തമിഴ്നാട് (1,486), ഹരിയാന (1,081) എന്നീ സംസ്ഥാനങ്ങളാണ് മുന്‍ നിരയില്‍. അതേസമയം, ഡാം ആന്‍ഡ് ഡ്യൂ (9), ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (15)എന്നിവ പിന്‍നിരയില്‍ സ്ഥാനം പിടിച്ച സംസ്ഥാനങ്ങളാണ്.
യഥാര്‍ഥ കണക്കിന്റെ ഒരു ഭാഗം മാത്രമാണിതെന്നും ബാലഭവനങ്ങളിലും മറ്റും കുട്ടികള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നും ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് ഡയറക്ടര്‍ സുഹാസ് ചക്മ പറഞ്ഞു. രാജ്യത്ത് സര്‍ക്കാര്‍ നേരിട്ടും നിയന്ത്രണത്തിലുമായി 733 ജുവനൈല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 11 സര്‍ക്കാര്‍ ഹോമുകളിലായി 39 പീഡനക്കേസുകളും സ്വകാര്യ ഹോമുകളില്‍ നിന്ന് 27 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: