മുണ്ടക്കയം: കോടതി ഉത്തരവ് മറച്ച് സ്ഥലം വില്പന . വസ്തു വാങ്ങിയ കുടുംബം പെരുവഴിയിലായി. പുഞ്ചവയല്‍ ആനിക്കുന്ന് കോട്ടയടിയില്‍ സുരേന്ദ്രനും കുടുംബവുമാണ് വാങ്ങിയ വീട്ടില്‍ താമസിക്കുവാന്‍ പറ്റാതെ മുറ്റത്ത് അന്തിയുറങ്ങുന്നത്. ഇവര്‍ വാങ്ങിയ ആനിക്കുന്നിലെ സ്ഥലത്തിന്മേല് കേസ് നിലനിന്നിരുന്ന കാര്യം മറച്ചുവച്ച് ഇവര്‍ക്ക് വില്ക്കുകകുയം തുടര്‍ന്ന് ഇവര്‍ താമസിച്ചുവരവെയാണ് ഇവര്‍ക്ക് വീട് ഒഴിയേണ്ട സാഹചര്യം ഉണ്ടായത്.
2011 സപ്തംബര്‍ 29ന് സുരേന്ദ്രന് പുലിക്കുന്ന് സ്വദേശി ആശാരിക്കാലായില് ശശികുമാറിന്റെ ഏഴു സെന്റ് സ്ഥലവും വീടുമാണ് ആറരലക്ഷം രൂപയ്ക്ക് വാങ്ങിയത്. സുരേന്ദ്രനും കുടുംബവും മുമ്പ് താമസിച്ചിരുന്ന ഉറുമ്പിക്കരയിലെ സ്ഥലവും വീടും വിറ്റുകിട്ടിയ പണം കൊണ്ടാണ് ആനിക്കുന്നില് സ്ഥലവും വീടും വാങ്ങിയത്. നിലവില്‍ പട്ടയമില്ലാത്ത ഈ സ്ഥലത്തിന്റെ കൈവശാവകാശ രേഖകളും പഞ്ചായത്തില്‍ വീടിന്റെ കരം അടയ്ക്കുന്ന രേഖകളും കച്ചവട എഗ്രിമന്റിനൊപ്പം നല്‍കിയിരുന്നു. പഞ്ചായത്തില്‍ ഈ വര്‍ഷത്തെ കരമടക്കുവാനെത്തിയപ്പോള് ആണ് 2006മുതല്‍ ഈ സ്ഥലത്തിനുമേല്‍ കേസ് നിലനില്‍ക്കുന്ന കാര്യം മനസിലായത്. കേസ് നിലനില്‍ക്കുന്നതിനാല്‍ മറ്റൊരാളുടെ പേരില്‍ കരമടക്കാന്‍ പറ്റില്ല. തുടര്‍ന്ന് ശശികുമാറിനെ സമീപിച്ചെങ്കിലും പരിഹരിക്കാമെന്ന വാക്കു മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.
2008 ആഗസ്റ്റ് 2നാണ് ശശികുമാര്‍ ഇലവുങ്കല്‍ സുരേന്ദ്രന് എന്നയാളില്‍നിന്നും സ്ഥലം വാങ്ങുന്നത്. എന്നാല്‍ ഇയാളുടെ മകനും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നം നിലനില്‍ക്കുന്നതായി ശശികുമാറിനെ അറിയിച്ചിരുന്നു. ഇത് ധിക്കരിച്ചാണ് ശശികുമാര്‍ സ്ഥലംവാങ്ങിയതും സുരേന്ദ്രന് മറിച്ചുവിറ്റതും. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പോലീസിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രനെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചു. സുരേന്ദ്രനും കുടുംബവും ശശികുമാറിന്‍രെ വീട്ടിലെത്തി. പ്രശ്നത്തിനു പരിഹാരം കാണും വരെ കുത്തിയിരിക്കുമന്നറിയിച്ചപ്പോള് പോലീസെത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. പണം മുടക്കി വാങ്ങിയ സ്ഥലവും വീടും നഷ്ടപ്പെട്ട ഈ കുടുംബം ആഹാരം പാകം ചെയ്യാന്‍ പോലും സ്ഥലമില്ലാതെ ഇനി എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: