തിരുവനന്തപുരം: ഗുജറാത്തിലെ വികസന കാര്യങ്ങള്‍ നേരിട്ട് കാണുന്നതിനാണ് താന്‍ ഗുജറാത്തില്‍ പോയതെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. കേരളവും ഗുജറാത്തും തമ്മില്‍ വികസന കാര്യത്തില്‍ സാമ്യങ്ങളുണ്ടെന്നും തൊഴില്‍ വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്ത് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ സംരംഭക ഇന്‍സ്റ്റിട്ട്യൂട്ടിന് കേരളത്തില്‍ ബ്രാഞ്ച് തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഗുജറാത്തിലെ നോളജ് സിറ്റിയുടെ മാതൃക കേരളത്തില്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതേക്കുറിച്ചായിരുന്നു ചര്‍ച്ച. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി.
ഷിബു മോദിയെ കണ്ടതിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഷിബു ബേബി ജോണ്‍. കേരളത്തിലെ ഐ.ടി.ഐകളുടെ വികസനം, വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മോദിയുമായി നടത്തിയത്. അതില്‍ അസ്വാഭാവികതയില്ല. ഗുജറാത്തിലെ തൊഴില്‍വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അവയില്‍നിന്ന് നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്നും ഷിബു പറഞ്ഞു. ഷിബു ബേബി ജോണ്‍ അഹമ്മദാബാദിലെത്തിയാണ് മോദിയുമായി കൂടികാഴ്ച നടത്തിയത്. ഗുജറാത്ത് തൊഴില്‍ വകുപ്പ് മന്ത്രിയേയും ഷിബു ബേബി ജോണ്‍ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: