മുണ്ടക്കയം: വന്‍ മോഷണസംഘം പിടിയില്‍, കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ഷീറ്റുകള്‍ മോഷ്ടിച്ചു വില്‍ക്കുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. മൂന്നു പേര് ഓടി രക്ഷപ്പെട്ടു. ലോറി ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശി സംഘമിത്ര ദിവാകരന് (44), ക്ലീനര്‍ കര്‍ണാടക ഹാസന്ജില്ലയില് ഗന്ദജികര വിനയ(20), ഓട്ടോ ഡ്രൈവര്‍ പറത്തോട് തെക്കേ പീടികയില്‍ റോഷന്(22) എന്നിവരെയാണ് പോലീസ് പിടിയിലായത്. രണ്ട് ലോറിയും ഷീറ്റുകള്‍ വില്ക്കുവാന് കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയും അറുനൂറു കിലോ ഷീറ്റുകളും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ മുണ്ടക്കയം എസ്ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടയില്‍ ചോറ്റിക്കുസമീപം ലോറിയില്‍ നിന്നും ഷീറ്റുകള്‍ ഓട്ടോയിലേക്ക് കയറ്റുന്നതില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ പിടിയിലായത്. മറ്റ് ലോറി ഡ്രൈവറും രണ്ടുപേരുമുള്‍പ്പെടെ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ 13ന് കോട്ടയം നാഗമ്പടത്തു നിന്നും റബര്‍ ഷീറ്റുമായി ട്രിച്ചിയിലേക്ക് പോകുന്ന വഴിയില്‍ തമിഴ്നാട്ടിലെ വിജനമായ സ്ഥലത്ത് ഷീറ്റുകെട്ടുകള് ഒളിപ്പിച്ചുവയ്ക്കുകയും ട്രിച്ചിയില്‍ ലോഡിറക്കി തിരിച്ചുവരുന്ന വഴി ഒളിപ്പിച്ചു വയ്ക്കുന്ന ഷീറ്റുകള്‍ എടുത്ത് വില്‍ക്കുവാനായി മുണ്ടക്കയം ചോറ്റിയില്‍ ലോറി നിര്‍ത്തി ഓട്ടോയിലേക്ക് കയറ്റുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. ട്രിച്ചി ഫാക്ടറിയില്‍ കയറ്റുന്നതിനു മുമ്പായി ലോറി ലോഡുള്‍പ്പെടെ തൂക്കുന്നതിനാല്‍ എടുത്തു മാറ്റിയ ഷീറ്റുകെട്ടുകളുടെ അതോ തൂക്കത്തില്‍ ജാറുകളിലായി വെള്ളം നിറച്ച് ലോറിയില്‍ വയ്ക്കും. ലോഡുകള്‍ തൂക്കുന്നതിന്റെ രേഖകള്‍ വാങ്ങിയശേഷം ലോഡിറക്കുന്നതിന് മുമ്പായി വെള്ളമെടുത്ത് കളയും. ഇങ്ങനെയാണ് ഇവര്‍ നാളുകളായി മോഷണം നടത്തിവരുന്നത്. മോഷ്ടിച്ച ഷീറ്റുകള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലാണഅ വില്‍ക്കുന്നത് ഇതിന്റെ സഹായത്തിനായി മുണ്ടക്കയം പോലുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് സഹായികള്‍ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: