സേലം: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട വനിതാക്ഷേമ പ്രവര്‍ത്തകയെ ജില്ലാകളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
ആന്ധ്രാപ്രദേശ് സ്വദേശിയായ 24 കാരിയോടാണ് പ്രസവശുശ്രൂഷക്കായി 1000 രൂപ കൈകൂലി ആവശ്യപ്പെട്ടത്. പണം നല്കാന് ശേഷിയില്ലെന്നറിയിച്ച ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിക്കുകയും ആശുപത്രി വിട്ടുപോകാന്‍ വനിതാക്ഷേമ പ്രവര്‍ത്തക ആവശ്യപ്പെടുകയും ചെയ്തു. സേലം ബസ്സ്റ്റാന്റില് എത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും അവിടെവച്ച് ആണ്‍കുഞ്ഞിനു ജന്മം നല്കുകയുംചെയ്തു.
യുവതിയും ഭര്‍ത്താവും രണ്ടുകുട്ടികളുമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ഏപ്രില്‍ 14 നാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ നിന്നും കിലോമീറ്ററുകള്‍ ഗര്‍ഭിണിയായ യുവതി കാല്‍നടയായി നടന്നാണ് സേലം പഴയ ബസ്സ്റ്റാന്റില് എത്തിയത്. രണ്ട് വനിതായാത്രക്കാരുടെ നേത്യത്വത്തിലാണ് ബസ്സ്റ്റാന്റില് പ്രസവം നടന്നത്. പിന്നീട് നാട്ടുകാര്‍ ആംബുലന്‍സ് വിളിക്കുകയും അതേ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ആശുപത്രിയില്‍ ജില്ലാ കളക്്ടാര്‍ നേരിട്ടെത്തുകയും ഡോക്ടര്‍മാരില്‍നിന്നും മറ്റു ജീവനക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു. സിസി ടിവി ദ്യശ്യങ്ങള്‍ പരിശോധിച്ച കളക്ടര്‍ കുറ്റക്കാരെ കണ്ടെത്തി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കോളേജ് ഡീന്‍ ഡോ. വല്ലിയപ്പന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: