ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ഒപ്പിടാന്‍പോകുന്ന നയതന്ത്രവ്യാപാര കരാര്‍ ക്ഷീരമേഖലയുടെ നടുവൊടിക്കുമെന്ന് ആശങ്ക. പാല്‍പ്പൊടിക്ക് അറുപത് ശതമാനവും പാല് ഉത്പന്നങ്ങള്‍ക്ക് മുപ്പത് ശതമാനം വീതവുമാണ് നിലവിലെ ഇറക്കുമതി തീരുവ.
കരാര്‍ നടപ്പാക്കുന്നതോടെ നികുതിരഹിതമായി യൂറോപ്യന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാകും. കുറഞ്ഞ വിലയില്‍ യൂറോപ്യന്‍ പാലുത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ക്ഷീരകര്‍ഷകരുടെയും മില്‍മ, അമുല്‍ പോലുള്ള സഹകരണ സംഘങ്ങളെയും ദോഷകരമായി ബാധിക്കും.
കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച ശേഷമേ കരാര്‍ നടപ്പാക്കാന്‍ പാടുള്ളു എന്ന് പാര്‍ലമെന്റെറി സമിതി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കരാര്‍ നടപ്പായാല്‍ നാട്ടിന്‍പുറത്തെ ക്ഷീരസംഘങ്ങള്‍ക്ക് മാത്രമല്ല അമൂലിനും മില്മയ്ക്കുംവരെ പ്രതിസന്ധി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: