ആരാധനയുടെ നിമ്നഭാവങ്ങള് അനേകങ്ങളാണ്. സാക്ഷാത്കാരം സാധ്യമാകുന്ന അവസ്ഥയിലെത്തുവാന്‍ നാം ആദ്യം മൂര്‍ത്തത്തിലൂടെ കടക്കണം; കുട്ടികള്‍ ആദ്യം മൂര്‍ത്തത്തിലൂടെ പഠിക്കുകയും ക്രമേണ അമൂര്ത്തത്തിലേക്ക് ചെല്ലുകയും ചെയ്യുന്നതുപോലെ.
അയ് രണ്ട് പത്ത് എന്ന് ഒരു കൊച്ചുകുട്ടിയോട് പറഞ്ഞാല്‍ അതിന് മനസ്സിലാവില്ല. എന്നാല്‍ പത്ത് സാധനം കൊണ്ടുവന്ന്, അയ് രണ്ടു പത്താവുമെന്ന് കാണിച്ചുകൊടുത്താല്‍ അതിന് മനസ്സിലാവും. മതം ഒരു ദീര്‍ഘ – മന്ദ – പ്രക്രിയയാണ്. ഇതില്‍ നാമെല്ലാം ശിശുക്കളാണ്. നാം വയസന്മാരായിരിക്കാം, ലോകത്തിലെ ഗ്രന്ഥങ്ങളെല്ലാം പഠിച്ചുകൊണ്ടിരിക്കാം. പക്ഷേ, ആത്മികശിശുക്കളാണ് നാമെല്ലാം.
നാം സിദ്ധാന്തങ്ങളും പ്രമാണങ്ങളും പഠിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ യാതൊന്നും സാക്ഷാത്കരിച്ചിട്ടില്ല. നാമിപ്പോള്‍ മൂര്‍ത്തത്തില്‍ തുടങ്ങേണ്ടിയിരിക്കുന്നു. രൂപങ്ങളിലും വാക്കുകളിലും പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും കൂടെ മൂര്ത്തരൂപങ്ങളാണെങ്കില്, ആയിരക്കണക്കുണ്ട്, എല്ലാവര്ക്കും ഒരേ രൂപം ആകണമെന്നില്ല. ചിലര്‍ക്ക് പ്രതിമകള്‍ സഹായമായിരിക്കാം. ചിലര്‍ക്ക് അല്ലായിരിക്കാം. ചിലര്‍ക്ക് പുറത്തൊരു വിഗ്രഹം വേണം. ചിലര്‍ക്ക് ഒന്ന് തലച്ചോറില്‍. അതകത്ത് വയ്ക്കുന്നവര്‍ പറയുന്നു: ” ഞാന്‍ ശ്രേഷ്ഠ പുരുഷനാണ്, അതകത്താണെങ്കില് ഒക്കെശ്ശരി, പുറത്താണെങ്കില്‍ വിഗ്രഹാരാധന, ഞാനിതിനോട് പൊരുതും”.അമ്പലത്തിന്റെയോ പള്ളിയുടെയോ രൂപത്തില്‍ ഒരു വിഗ്രഹം വച്ചാല്‍ അത് പാവനമാണെന്ന് കരുതുന്നു. അതൊരു മനുഷ്യരൂപത്തിലാണെങ്കിലോ, അതിനെ എതിര്‍ക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: