കോട്ടയം: ടി ബി റോഡില്‍ വികസനം പൂര്‍ത്തിയാകുമ്പോള്‍ പടിക്ക് പുറത്താവുന്നത് പൊതുജനം. റോഡ് വികസനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കാല്‍നട യാത്രക്കാര്‍ ഫുട്പാത്തിലൂടെ സൈര്വമായി യാത്രചെയ്യാന്‍ കഴിയുന്നില്ല. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ടി ബി റോഡിന്റെ ഇരുവശങ്ങളിലെയും നടപ്പാതകള്‍ തറയോട് പാകി മനോഹരമാക്കിയിരുന്നു. ടാറിംഗ് പൂര്‍ണമായിട്ടും നടപ്പാതയില്ലാതിരുന്നതിനാല് വിഷമിച്ചിരുന്ന കാല്‍നട യാത്രികര്‍ ഇതുകണ്ട് ആശ്വസിക്കുകയും ചെയ്തു. പക്ഷേ, ഈ ആഹ്ലാദം ദിവസങ്ങള്‍ക്കുളളില്‍ ഇല്ലാതായിരിക്കുകയാണ്. ഫുട്പാത്തുകളില്‍ വാഹനങ്ങള്‍ അനിയന്ത്രിതമായി പാര്‍ക്ക് ചെയ്യുന്നത് കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന കസ്റ്റമേഴ്സിന് വേണ്ടി ഫുട്പാത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പുളിമൂട് ജംഗ്ഷനില്‍ നിന്നും ടി ബി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ സ്ഥിരമായി വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളെ ഇറക്കുന്നത് കാരണം മിക്ക സമയങ്ങളിലും ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇവിടങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാകട്ടെ ഇതൊന്നും കണ്ടില്ലെന്ന മടിലാണ് നില്‍പ്പ്. റോഡിന് വീതി കൂട്ടിയതോടെ അമിത വേഗതയില്‍ വാഹനങ്ങള്‍ പായുന്നതും അപകടഭീഷണി ഉയര്‍ത്തുന്നു. ടി ബി റോഡില്‍ റോഡ് മുറിച്ചുകടക്കുക തന്നെ ഏറെ ശ്രമകരമായ ജോലിയാണ്.
നടപ്പാതയിലേക്ക് വഴിയോര വാണിഭക്കാര്‍ വരികയും വാഹനങ്ങള്‍ പാര്‍ക്കു ചെയ്തു തുടങ്ങുകയും ചെയ്തതോടെ കാല്‍നടയാത്രക്കാര്‍ പെരുവഴിയിലായത്. ഒരു വര്‍ഷം മുമ്പുണ്ടായ അപകടത്തെത്തുടര്‍ന്ന് പൂര്‍ണമായും ഒഴിപ്പിച്ച വഴിയോര കച്ചവടമാണ് വീണ്ടും സജീവമായിരിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ നടപ്പാത കൈയടക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ഇടമില്ലാതായി. തിരക്കേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് തീയേറ്ററുകളില്‍ സിനിമ തീരുന്ന സമയങ്ങളില അഭൂതപൂര്‍വമായ തിരക്കാണ് റോഡില്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് നടപ്പാതയിലൂടെ ഒരു യാത്രക്കാരനും നടക്കാന്‍ കഴിയില്ല. ആധുനിക രീതിയില്‍ ടാറിംഗ് പൂര്‍ത്തിയായതോടെ ഇതുവഴി വാഹനങ്ങള്‍ അമിതവേഗത്തിലാണ് പായുന്നത്. മാത്രമല്ല, ഓവര്‍ടേക്കിംഗും പതിവാണ്. ഇതിനടയിലൂടെ ജീവന് പണയംവച്ച് വേണം കാല്‍ട യാത്രികര്‍ക്ക് സഞ്ചരിക്കാന്‍. കെ കെ റോഡിലും മറ്റും നിര്‍മിച്ചതോടെ ഇരു വശങ്ങളിലും ഉറപ്പുളള ഗ്രില്ലുകള്‍ സ്ഥാപിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇതുവഴി സുരക്ഷിതമായി നടന്നുപോകാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപടികള്‍ വൈകുംതോറും ഈ പ്രദേശം അപകടമേഖലയാകാനുളള സാധ്യതയേറെയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: