കക്കരുതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അതുകൊണ്ടെന്ത്? കക്കാത്തവനാണ് യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുന്നവന്. അന്യരെ ദ്രോഹിക്കരുതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അതുകൊണ്ട് എന്തു പ്രയോജനം? അങ്ങനെ ചെയ്യാത്തവര്‍ അത് സാക്ഷാത്കരിച്ചിരിക്കുന്നു, അവര്‍ക്കറിയാം. അതിന്മേല് തങ്ങളുടെ സ്വഭാവം കെട്ടിപ്പടുത്തിരിക്കുന്നെന്ന്. മതം സാക്ഷാത്കാരമാണ്; അതിനാല്‍, നിങ്ങളെ ഈശ്വരോപാസകനെന്ന് ഞാന്‍ വിളിക്കാം, ആ തത്ത്വം നിങ്ങള്‍ സാക്ഷാത്കരിക്കാറാകുമ്പോള് അതിനുമുന്‍പ്, അത് വാക്കിലെ അക്ഷരവിന്യാസം മാത്രം, അതിലധികമില്ല. ഈ സാ ക്ഷാത്കാരശക്തിയാണ് മതം. നിങ്ങളുടെ തലച്ചോറില്‍ കുത്തിച്ചെലുത്തിയിട്ടുള്ള സിദ്ധാന്തങ്ങളോ തത്ത്വശാസ്ത്രങ്ങളോ ധര്മഗ്രന്ഥങ്ങളോ എത്രമാത്രമായിരുന്നാലും വലിയ കാര്യമില്ല, നിങ്ങള്‍ എന്ത് ആണ്, എന്ത് സാക്ഷാത്കരിച്ചിരിക്കുന്നു ഇതുമാത്രമാണ് കാര്യം. അതിനാല്‍, നമുക്ക് മതം സാക്ഷാത്കരിക്കണം, എന്നാല്‍ ഈ സാക്ഷാത്കാരം ഒരു ദീര്‍ഘപ്രക്രിയയാണ്. വളരെ ഉത്കൃഷ്ടവും അദ്ഭുതവുമായ വല്ല വസ്തുവിനെയും കുറിച്ച് കേള്‍ക്കുമ്പോള്‍, എല്ലാവരും വിചാരിക്കുന്നു തങ്ങള്‍ക്കത് ലഭിക്കുമെന്ന്; അങ്ങോട്ട് സ്വന്തം വഴിവെട്ടി കയറണമെന്ന് നിരൂപിക്കാന്‍ ആരും ഒരു നിമിഷം നില്ക്കുന്നില്ല. എല്ലാവര്ക്കും അങ്ങോട്ടുചാടണം. അത്യുച്ചമാണെങ്കില്, നമുക്കത് വേണം. എന്നാല്‍ അതിനുള്ള ശക്തി നമുക്കുണ്ടോ എന്നാലോചിക്കാന്‍ മെനക്കെടുന്നില്ല; തത്ഫലമായി, നാം ഒന്നുമേ ചെയ്യുന്നില്ല. ഒരു മനുഷ്യനെ കൊടിലുകൊണ്ട് എടുത്ത് അങ്ങോട്ടുന്തിയുയര്ത്തുക സാധ്യമല്ല. നാമെല്ലാം ക്രമേണ പ്രയത്നിച്ചുയരേണ്ടിയിരിക്കുന്നു. അതുകൊണ്ട്, മതത്തിന്റെ ഒന്നാമത്തെ ഘട്ടം വൈധീഭക്തിയാകുന്നു. – ആരാധനയുടെ നിമ്നഭാവം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: