ലക്നൗ: കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ് ബറേലിയിലും അമേഠിയിലും ഇരുപത്തിനാല് മണിക്കൂര്‍ വൈദ്യുതി പുന:സ്ഥാപിച്ചു. നേരത്തെ ഉത്തര്‍പ്രദേശില്‍ കടുത്ത വൈദ്യൂതിക്ഷാമത്തെ തുടര്‍ന്ന് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഉത്തര്‍പ്രദേശ് പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് പറയുന്നത് നിത്യേനയുള്ള ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ രണ്ട് മണ്ഡലങ്ങളിലും പവര്‍കട്ട് വേണ്ടെന്ന് വെച്ചത് എന്നാണ്. മറ്റൊരു വിഐപി മണ്ഡലമായ ഡിമ്പിള്‍ യാദവ് പ്രതിനിധീകരിക്കുന്ന കനൗജില്‍ പോലും പവര്‍കട്ട് ഉണ്ടെന്നുള്ള കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പവര്‍കട്ട് നിലവില്‍ വന്ന ദിവസം മുതല്‍ റായ് ബറേലിയിലും അമേഠിയിലും അത് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ടാണ് തത്കാലം ഇരുമണ്ഡലങ്ങളിലും പവര്‍കട്ട് വേണ്ടെന്നു വെച്ചത്. വരുംദിവസങ്ങളില്‍ ഇക്കാര്യം വിവാദത്തിന് വഴിതെളിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: