ചങ്ങനാശ്ശേരി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അക്രമവും കവര്‍ച്ചയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്‍ദ്ധിച്ചുവരുന്നു. ഇവ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സംവിധാനം നിഷ്ക്രിയമാണെന്ന് ആക്ഷേപം ഉയരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് വിദേശ പണമിടപാടു സ്ഥാപനത്തില്‍നിന്ന് മാനേജരുടെ തലയടിച്ചുതകര്ത്തശേഷം പണം കവര്ന്നസംഭവമുണ്ടായത്. ഒരു ലക്ഷത്തിനടുത്ത് രൂപ അപഹരിക്കപ്പെട്ടു. അതിനുമുമ്പ് കോടതിയുടെ വാതില്ക്കല് മാരകായുധങ്ങളുമായി ഇരുപതോളം വരുന്ന സംഘം സ്റ്റേഷനില്‍നിന്നും ജാമ്യംമെടുത്തുവന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശ്ശേരിയില്‍ ഡിവഎസ്പി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അക്രമവും പിടിച്ചുപറിയും വ്യാപകമാകുന്നതോടൊപ്പം ലഹരിമരുന്നു വില്പനയും സജീവമാണ്.
വിദ്യാര്‍ത്ഥികളെയാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതലായി കാണാറുള്ളത്. പെരുന്ന വില്ലേജ് ഓഫീസിനു സമീപവും പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിനു സമീപവുമാണ് കഞ്ചാവു വില്പന കൂടുതലായി നടക്കാറുള്ളത്. വില്ലേജ് ഓഫീസിനു സമീപം ഓട്ടോറിക്ഷയില്‍ കഞ്ചാവു വില്പന നടത്തിയതിനെതിരെ റോഡില്‍ സംഘര്‍ഷവുമുണ്ടായിരുന്നു. നിരോധിക്കപ്പെട്ട പാന്പരാഗുകളും നഗരത്തില്‍ സുലഭമാണ്. കവര്‍ച്ചയും പിടിച്ചുപറിയും അക്രമവും നടക്കുമ്പോഴും ടൂവൂലറുകളഅഞ പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നത്. സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും അഴിഞ്ഞാട്ടം രാപകല്‍ വ്യത്യാസമില്ലാതെ തുടരുന്നു. പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോരുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: