ഹൈദരാബാദ്: തപസസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍ 13 മുതല്‍ 24 വരെ ഹൈദരാബാദില്‍ അതിരാത്ര യാഗം നടക്കും. ഹൈദരാബദാദില്നിന്ന് 30 കി.മീ അകലെ കീസര രാമലിംഗേശ്വര ക്ഷേത്രത്തിന് സമീപത്താണ് യാഗവേദി ഒരുങ്ങുന്നത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി മുഖ്യരക്ഷാധികാരിയും സ്ഥലം എംഎല്‍എ കെ. ലക്ഷ്മണ്റെഡ്ഡി രക്ഷാധികാരിയും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ തിരുമലറാവു, ഐപിഎസ്് യാഗരക്ഷാപുരുഷനും വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ ജി. രാഘവറെഡ്ഡി ചെയര്മാന്, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ജി. ഗോപാല്‍ ഐഎഎസ്, ദേവസ്വം കമ്മീഷണര്‍ ബാലരാമയ്യ ഐഎഎസ് തുടങ്ങിയവര്‍ ചേര്‍ന്ന ഉപദേശകമിതിയും പ്രവര്‍ത്തകസമിതിയും ഹൈദരാബാദ് അതിരാത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
നാലും അഞ്ചും നൂറ്റാണ്ടുകളില്‍ പതിനൊന്നിലധികം യാഗങ്ങള്‍ നടന്ന കീസരയാണ് അതിരാത്രത്തിനുവേണ്ടി യാഗഭൂമിയായി മാറുന്നത്.
വൈദികന് ചെറുമുക്ക് വല്ലഭന് സോമയാജിപ്പാടാണ് അതിരാത്രത്തിന്റെ യജമാനന്. ഹേമപതനാടിയാണ് യജമാനപത്നി. ഡോ. തോട്ടം ശിവശങ്കരന് നമ്പൂതിരിയാണ് മുഖ്യസംയോജന്. കേരളത്തില്‍നിന്നുള്ള 60 ഓളം വേദപണ്ഡിതന്മാര് അതിരാത്രത്തിന് നേതൃത്വം നല്‍കും. 13 ന് രാവിലെ നടക്കുന്ന ശാലാ പ്രവേശത്തോടുകൂടി അതിരാത്രം ആരംഭിക്കും. 16 ന് ചിതി സ്ഥാനകരണവും പ്രവര്‍ഗ്യം എന്നീ ചടങ്ങുകള്‍ നടക്കും. 24 ന് വൈകിട്ട് ശാലദഹനത്തോടുകൂടി അതിരാത്രത്തിന് സമാപനമാകും.
അതിരാത്രത്തിന്റെ ഭാഗമായി നടക്കുന്ന വൈദിക പരിശീലനം തൃശൂര്‍ തെക്കേമഠത്തിലും പാഞ്ഞാള്‍ ക്ഷേത്രത്തിലും നടന്നുകഴിഞ്ഞു. എടപ്പാള്‍ സ്വദേശി കുന്നത്ത് മനയിലെ പത്മനാഭന് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ യാഗശാലയുടെ നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. നാല് പതിറ്റാണ്ടോളം കളിമണ്‍ നിര്‍മാണത്തില്‍ വിസ്മയംതീര്‍ത്ത അടൂര്‍ മൂത്തോടുപറമ്പില് പൊന്നന്റെ നേതൃത്വത്തില്‍ യാഗത്തിനുവേണ്ടി പ്രത്യേക പാത്രങ്ങളും കളിമണ്‍ കട്ടകളും നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഹൈദരാബാദില്‍ ആദ്യമായി നടക്കുന്ന അതിരാത്രത്തിനുവേണ്ടി അതിവിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകസമിതി ഒരുക്കുന്നത്.
പ്രദീപ് നമ്പ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: