ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സൗദിയില്‍ ദീര്‍ഘകാല താമസം ഒരുക്കുന്നതില്‍ അഴിമതിയും നിക്ഷിപ്ത താല്പര്യവും ഉണ്ടാകാമെന്ന് സുപ്രീംകോടതി.
ഇക്കാര്യങ്ങള്‍ക്കായുള്ള സമിതി പുനഃസംഘടിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് സര്‍ക്കാരേതര അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഹജ്ജ് സര്‍വീസ് പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ക്വാട്ട അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ഓപറേറ്റര്‍മാരുമായി ധാരണയായി.
കരട് ഹജ്ജ് നയത്തില്‍ നിര്ദേശിച്ചപ്പോലെ കൂടുതല്‍ പ്രവര്‍ത്തന പരിചയമുള്ള ഓപറേറ്റന്മാര്ക്ക് 70 ശതമാനവും അല്ലാത്തവര്‍ക്ക് 30 ശതമാനവും സീറ്റുകള്‍ നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കും.
ടൂര്‍ ഓപറേറ്റന്മാര്ക്കുള്ള നിബന്ധനകള്‍ ഇളവ് ചെയ്ത് മതസംഘടനകള്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ആവശ്യം കോടതി തള്ളി.
ഹജ്ജ് നയത്തില്‍ ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക്ക് ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജമാ അത്തെയുടെ ആവശ്യം കോടതി തള്ളിയത്.
ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി സൗദിയില്‍ സ്ഥിരം താമസ സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിദേശകാര്യമന്ത്രാലയ ജോയിന്റ് സെക്രട്ടറിയും സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയും ഉള്‍പ്പെടുന്ന ബില്‍ഡിംഗ് കമ്മറ്റിക്കാണ് ഇതിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: