ന്യൂദല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്കും യുവാക്കള്ക്കുശേഷം രാജ്യവികസനത്തില്‍ സ്ത്രീശക്തിയുടെ കാലമാണ് വരുന്നതെന്ന് ഗുജറാത്ത് മുഖ്യന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയില്‍ ഫിക്കി (ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) വനിതാ സംഘടനാ പ്രതിനിധികളുമായുള്ള സംവാദത്തിനിടെയാണ് മാറുന്ന ലോകത്ത് സ്ത്രീ ശക്തിയുടെ അനിവാര്യത മോദി അടിവരയിട്ടത്.
മഹാരാഷ്ട്രയിലെ വിദര്‍ഭ സ്വദേശിയായ കലാവതിയെന്ന കര്‍ഷക വിധവയുടെ ജീവിതത്തെ സ്വന്തം ഇമേജ് മെച്ചപ്പെടുത്താന്‍ ഉപയോഗിച്ച രാഹുല്‍ ഗാന്ധിയുടെ കാപട്യത്തെയും വനിത സംവരണബില്ലില്‍ തീരുമാനമെടുക്കാത്ത ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാളിനെയും മോദി നിശിത ഭാഷയില്‍ വിമര്‍ശിച്ചു.
50ശതമാനം സ്ത്രീ സംവരണത്തിലൂടെ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവൂ. പക്ഷേ, ഇന്നും സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങളില്‍ സ്ത്രീകള്‍ക്ക് യാതൊരു പങ്കുമില്ല. നമുക്കത് മാറ്റണം. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ വനിതകളെയും പങ്കാളികളാക്കണം. ഗുജറാത്തിന്റെ വികസനത്തില്‍ സ്ത്രീ ശാക്തീകരണത്തിന് നിര്‍ണായക പങ്കുണ്ട്, അദ്ദേഹം പറഞ്ഞു.
വനിതാ സംരംഭകത്വം, ശാക്തീകരണം, സ്ത്രീ-പുരുഷ സമത്വം എന്നിവയുടെ ആവശ്യകതയെ തള്ളിക്കളയാനാവില്ല. ഗുജറാത്തുകാരിയായ ജസുബെന്നിനെ നോക്കൂ. അവര്‍ മരിച്ചിട്ട് അഞ്ചുവര്‍ഷമായി. പക്ഷേ, അവരുടെ പിസകള്‍ക്ക് ഇന്നു വിപണിയില്‍ ആവശ്യക്കാര്ഏറെയുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയുക, കലാവതിയെപ്പോലെയാണോ ജസുബെന്നെന്ന്.
തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം നല്കുന്ന ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഒരു വനിതയാണ് ഗവര്‍ണര്‍. എന്നിട്ടും അവര്‍ അതില്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നും മോദി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: