വൈക്കം: കോടിയര്‍ച്ചന മന്ത്രധ്വനികളാല് ഒന്‍പതു ദിവസം പിന്നിട്ടു. 27 നക്ഷത്രങ്ങളിലായി 27 ദിവസംകൊണ്ട് പൂര്‍ത്തീകരിക്കുന്ന കോടിയര്‍ച്ചന ഓരോ ദിവസത്തെയും നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. കോടിയര്ച്ചനയോടെ ക്ഷേത്രം മന്ത്രമുഖരിതമായിരിക്കുകയാണ്. സന്ധ്യയോടെ വൈദ്യുതപ്രഭയില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രം പൂര്‍ണ്ണശോഭ കൈവരിക്കുന്നു. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തു പാട്ടിനോടനുബന്ധിച്ചുള്ള കോടിയര്‍ച്ചനയ്ക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. കോടിയര്ച്ചനയ്ക്കു ശേഷം നടക്കുന്ന വടക്കുപുറത്തുപാട്ടിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
പത്താം ദിവസമായ ഇന്ന് രാവിലെ 5ന് കലശപൂജ, 5.30നും 9നും വൈകിട്ട് 5നും കോടി അര്‍ച്ചന, രാവിലെ 8ന് കലശാഭിഷേകം, വൈകിട്ട് 7.30ന് വാരം ഇരിക്കല്‍, വേദസ്തുതി, തിരുവരങ്ങില്‍ ഉച്ചയ്ക്ക് 2ന് വൈക്കം അനൂപിന്റെ മതപ്രഭാഷണം, വൈകിട്ട് 3ന് ശ്രീലക്ഷ്മി ആന്റ് പാര്‍ട്ടിയുടെ സംഗീതക്കച്ചേരി, 7.30ന് വണ്‍ വേള്‍ഡ് സ്കൂള്‍ ഓഫ് വേദാന്തയിലെ സ്വാമി മുക്താനന്ദയതിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്സ് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: