ചങ്ങനാശേരി: കഴിഞ്ഞദിവസം രാവിലെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം നടന്നുപോകുകയായിരുന്ന പതിനഞ്ചുകാരിയായ ഹിന്ദുപെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റിലായി പായിപ്പാട് പ്ലാമൂട്ടില്‍ ബിനാപിനെ(18)യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വ്യാഴാഴ്ച രാവിലെ 9മണിയോടെയായിരുന്നു സംഭവം. പായിപ്പാട് മുണ്ടുകോട്ടാല്‍ ഭാഗത്തുള്ള 15വയസുകാരിയെയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയി സന്ധ്യയോടെ കോട്ടമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് എത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കി. കാറിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: