ചങ്ങനാശേരി: ക്ഷേത്രങ്ങളില്‍ ക്രൈസ്തവ, മുസ്ലീം മതമേലദ്ധ്യക്ഷന്മാരെക്കൊണ്ട് മതപ്രഭാഷണങ്ങള്‍ നടത്തുവാന്‍ ഗൂഢനീക്കം നടത്തുന്നു. ചങ്ങനാശേരിയില്‍ ചെറിയ ക്ഷേത്രങ്ങളിലാണ് ഇത്തരം ഹൈന്ദവേതരപ്രഭാഷണങ്ങള് നടത്താന്‍ ശ്രമം നടക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഇക്കാര്യത്തിലുള്ളതായി അറിയുന്നു. വിശാല ഹിന്ദുഐക്യം ശക്തിപ്പെടുന്നതില്‍ വിറളി പിടിച്ചാണ് ക്ഷേത്രങ്ങളില്‍ മറ്റു മതനേതാക്കളെ ഉള്‍പ്പെടുത്തി അവരുടെ മതത്തിന്റെ കാര്യംകൂടി പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഹൈന്ദവേതര മതപ്രഭാഷണങ്ങള്‍ നടത്തിക്കുന്നതിന് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അനുഭാവികളായി വരുന്ന ക്ഷേത്രക്കമ്മറ്റികള്ക്ക് രഹസ്യമായ നിര്‍ദ്ദേശവും രാഷ്ട്രീയ നേതാക്കന്മാര് നല്‍കുന്നതായും അറിയുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഹൈന്ദവ സാംസ്കാരിക സമ്മേളനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിലൂടെ കൂടുതലായി ക്ഷേത്രവിശ്വാസവും ഹൈന്ദവര്‍ തമ്മിലുള്ള ഒത്തുചേരലും നടക്കുന്നുണ്ട്. ഇതിനെ അട്ടിമറിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഗൂഢനീക്കങ്ങള്‍ ചിലര്‍ നടത്തുന്നത്. ക്ഷേത്രങ്ങളില്‍ നടക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ക്ക് മതസൗഹാര്‍ദ്ദ കൂട്ടായ്മ എന്നാണ് ക്ഷേത്രഭാരവാഹികള്‍ നല്കുന്ന ഓമനപ്പേര്. മറ്റു മതപുരോഹിതരെ കൊണ്ടുവന്ന് പ്രഭാഷണങ്ങള്‍ നടത്തുമ്പോള്‍ ക്ഷേത്രമാഹാത്മ്യത്തെപ്പറ്റിയോ ആചാരങ്ങളെപ്പറ്റിയോ അവര്‍ ഒന്നും സംസാരിക്കുന്നില്ല. ഇത്തരം നീക്കത്തിനെതിരെ ഹിന്ദുഐക്യവേദി ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: