കോട്ടയം: ജോലിവാങ്ങി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി നടക്കുന്ന ആലപ്പുഴ സ്വദേശി ജലറാണി പത്തനാട് സ്വദേശിയില്‍ നിന്നും 12 ലക്ഷം തട്ടിയെടുത്തതായി പരാതി. ജലറാണിയും ഇയാളുടെ സഹായി കാവാലം സ്വദേശി ബിജോയി വര്‍ഗീസും തട്ടിപ്പില്‍ പങ്കു ചേര്‍ന്നിരുന്നതായി പരാതിയില്‍ പറയുന്നു. പത്തനാട് സ്വദേശിയും എറണാകുളത്ത് റെഡിമേയ്ഡ് വസ്ത്ര വ്യാപാരം നടത്തുന്നയാളുമായ അറുപതുകാരനാണ് ജലറാണിയുടെ കെണിയില്‍ വീണത്. അമ്മയ്ക്ക് അസുഖമാണെന്ന് കളവ് പറഞ്ഞ് പരാതിക്കാരനില്‍ നിന്നും ജലറാണി കടമായി തുണിത്തരങ്ങള്‍ വില്‍പ്പനയ്ക്കായി വാങ്ങി. പിന്നീട് പല തവണയായി 12 ലക്ഷം രൂപ ഇവര്‍ പണമായി വാങ്ങിയെന്നുമാണ് പരാതി. ഇത് സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കേസെടുത്ത് പരാതി കറുകച്ചാല്‍ പൊലീസിന് കൈമാറി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: