കുറവിലങ്ങാട്: പരിസര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം രൂക്ഷമായിട്ടും പൊലീസ് നിയമനടപടിയെടുക്കുന്നില്ലായെന്ന ആക്ഷേപം ശക്തമാകുന്നു. മൂന്നാഴ്ചകള്ക്കുമുന്പ് ഏഴംഗസംഘം ടാറ്റാ സുമോയില്‍ എത്തി ഉഴവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷോപ്പിലെ ജീവനക്കാരെ അക്രമിക്കുവാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ കണ്ടുപിടിക്കുവാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ആര്‍ക്കും പരാതികള്‍ ഇല്ലാത്തതുകാരണം പൊലീസ് വിവരം അറിഞ്ഞിട്ടും നടപടി എടുക്കുവാന്‍ താല്പര്യം കാണിക്കുന്നില്ലയെന്നാണ് നാട്ടുകാരുടെ പരാതി. ഉഴവൂരിലെ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായി ഉയരുന്ന ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരടക്കമുള്ളവരെ ഗുണ്ടാ ആക്ടില്പെടുത്തണമെന്ന് നാട്ടുകാര്ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: