എരുമേലി: വ്യാജ വിദേശമദ്യം നിര്‍മ്മിച്ചു കൊണ്ടുവരുന്നതിനിടയില്‍ പിടിയിലാകുകയും തുടര്‍ന്ന് എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്ത കേസിലെ ഒന്നാം പ്രതി മുക്കൂട്ടുതറ സ്വദേശി വനമുറിയില് സന്തോഷ് എന്നുവിളിക്കുന്ന ഡിങ്കന് സന്തോഷ് (36)നെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കുമളി-മൂന്നാര്‍ റോഡിലൂടെ നടന്നുവരികയായിരുന്ന സന്തോഷിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 20നായിരുന്നു സംഭവം. 1500ലധികം ലിറ്റര്‍ വ്യാജ വിദേശമദ്യവും നൂറുകണക്കിനു കുപ്പികളും ലേബലുകളും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പിടികൂടിയിരുന്നു. പ്രതിയെ പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. പ്രതികളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വി.ദിവാകരന്റെ നേതൃത്വത്തില്‍ ബി സബിന്‍, പി.ജി.എബ്രഹാം, പി.ജെ.സേവ്യര്‍, സുരേഷ്കുമാര്‍, നവാസ്, കണ്ണന്, വികാസ്, ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: