ന്യൂദല്‍ഹി: സ്ത്രീപീഡന വിരുദ്ധ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇനി 20 വര്‍ഷത്തില്‍ കൂടുതല്‍ തടവോ അതോ ജീവതകാലം മുഴുവന്‍ തടവ് ശിക്ഷയോ ലഭിക്കാം. ബലാത്സംഗം പോലുള്ള കുറ്റ കൃത്യങ്ങള്‍ക്ക് വധ ശിക്ഷ വരെ ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്.
നേരത്തെ പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പിട്ടതോടെയാണ് ബില്ലിന് അംഗീകാരമായത്. സ്ത്രീകളെ ശല്യം ചെയ്യുന്ന കുറ്റം ആവര്‍ത്തിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കി. സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കും.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലുള്ള ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ അവതരിപ്പിക്കപ്പെട്ടത്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് അനുവാദം നല്‍കാനുള്ള പ്രായപരിധി 18 വയസാക്കി ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ദല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചതോടെ രാജ്യത്ത് കത്തിപടര്‍ന്ന പ്രതിഷേധമാണ് പുതിയ ബില്ലിന് രൂപം നല്കാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: