മണര്‍കാട്: ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് ബിഎംഎസ് തൊഴിലാളി മണര്‍കാട് കാരക്കാട്ട് കുര്യന് ചാക്കോ മരിച്ച സംഭവത്തില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം കാവും പടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ് സ്റ്റേഷനുമുന്നില്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസുമായി നേരിയ സംഘര്‍ഷം ഉണ്ടായി. ബിഎംഎസ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് ഉണ്ണിത്താന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ബിഎംഎസ് മേഖലാ പ്രസിഡന്റ് സുരേഷ്, ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍ പുത്തന്മഠത്തില്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി.വിനീത്, സഹകാര്യവാഹ് രാജേഷ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വന്‍ പോലീസ് സന്നാഹം സ്ഥലത്തു ക്യാമ്പുചെയ്യുന്നുണ്ടായിരുന്നു. കുര്യന് ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം നാലുമണിയോടെ മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: