ന്യൂദല്‍ഹി: ഇന്ത്യക്കാരില്‍ തൊണ്ണൂറ് ശതമാനം പേരും വോട്ടുചെയ്യുന്നത് കന്നുകാലികളെപ്പോലെയാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു. ജാതിയും മതവും പരിഗണിച്ചാണ് ഇവര്‍ വോട്ടവകാശം വിനിയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി കുറ്റവാളികള്‍ പാര്‍ലമെന്റില്‍ എത്തുന്നെന്നും കട്ജു കുറ്റപ്പെടുത്തി.
ജനങ്ങള്‍ വോട്ടവകാശം ശരിയായി വിനിയോഗിക്കാത്ത ഇന്ത്യയെ സമ്പൂര്‍ണ ജനാധിപത്യ രാജ്യമാണെന്ന് പറയാനാകില്ല. ജാട്ട്, യാദവന്, മുസ്ലിം, ഹരിജന്‍ എന്നിങ്ങനെയുള്ള പരിഗണനയുടെ പുറത്താണ് തെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ വോട്ട് ചെയ്ത് സമയം കളയുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും കട്ജു പറഞ്ഞു.
തികഞ്ഞ മതേതരവാദിയായ തന്നെ കോണ്‍ഗ്രസുകാരനായി ചിലര്‍ മുദ്രകുത്താറുണ്ടെന്നും കട്ജു പറഞ്ഞു. എന്നാല്‍ ജാതിമത വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് താന്‍ വിമര്‍ശിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കാതെയുള്ള രാഷ്ട്രീയത്തിലെ ജാതിമത ശക്തികളുടെ ഇടപെടല്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും കട്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: