കോട്ടയം: ശ്രീരാമചന്ദ്രന് അവതാരപുരുഷന് മാത്രമല്ല രാഷ്ട്രപുരുഷന്കൂടിയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര്. രാജശേഖരന് പ്രസ്താവിച്ചു. ഭരണസംഘടനയില്‍ ശ്രീരാമചന്ദ്രന്റെ ചിത്രം ചേര്‍ത്തിട്ടുള്ളത് ഇതിന് തെളിവാണ്. വിദേശികള്‍ മൂവായിരത്തോളം ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടും അയോദ്ധ്യ, മധുര, കാശി എന്നീ മൂന്നുക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മാത്രമാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നടന്ന ശ്രീരാമനാമജപയജ്ഞസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ അഡ്വ: ഗീതാശങ്കര്‍, എം.വി.എം. നായര്‍, ഡി. അപ്പുക്കുട്ടന്, മഹേഷ്, മേവട മോഹനചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
ഏപ്രില്‍ മുതല്‍ മെയ് 13 വരെ ശ്രീരാമനാമജപയജ്ഞമാസമായി അഖിലേന്ത്യ തലത്തില്‍ ആചരിക്കുവാന്‍ വിശ്വഹിന്ദുപരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. ജപയജ്ഞത്തിനുവേണ്ട ശ്രീരാമനാമ മന്ത്രചരട്, ശ്രീരാമനാമജപമാല, ജപാക്ഷര മന്ത്രപത്രിക എന്നിവ വിശ്വഹിന്ദു പരിഷത്ത് കോട്ടയം ജില്ലാ സമിതി കാര്യാലയത്തില്‍നിന്നും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9744192416.
പ്രതികരിക്കാൻ ഇവിടെ എഴുതുക: