കോട്ടയം: കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൊതുകു ലാര്‍വകളെ നശിപ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. ജില്ലയില്‍ മാര്‍ച്ചുമാസത്തില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വീടുകളില്‍ ദിവസങ്ങളോളം കുടിവെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. ജലം ശേഖരിച്ചുവയ്ക്കുന്നവര് ആഴ്ചയില്‍ ഒരിക്കല്‍ പാത്രം ശൂന്യമാക്കി ശുചീകരിക്കണം. വേനല്‍മഴ പെയ്ത സാഹചര്യത്തില്‍ വീടുകളുടെ സണ്‍ഷയ്ഡ്, വീട്ടുപരിസരത്ത് ചിരട്ടകള്‍, പാത്രങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡി.എം.ഒ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: