ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് ബിജെപി. ഏത് നിമിഷവും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട യുപിഎ അധികാരം ഒഴിയണമെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്ങനെയെങ്കിലും സര്‍ക്കാരിനെ നയിക്കാമെന്ന് കരുതുന്നത് തെറ്റാണ്. ഇതിനായി അവിടെയുമിവിടെയും നിന്ന് പിന്തുണ തേടുന്നത് രാജ്യതാത്പര്യത്തിന് നല്ലതല്ലെന്നും നഖ്വി ചൂണ്ടിക്കാട്ടി.
അതേസമയം, ലങ്കന്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഡിഎംകെയുടെ നടപടിയെ തമിഴനാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത വിമര്‍ശിച്ചു. കരുണാനിധിയുടെ നാടകങ്ങളില്‍ ജനങ്ങള്‍ നിരാശരാണെന്ന് അവര്‍ പറഞ്ഞു. എല്‍ടിടിഇക്കെതിരേ ശ്രീലങ്കന്‍ സൈന്യം നടപടി തുടങ്ങിയ 2009 ലാണ് കരുണാനിധി യുപിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോരേണ്ടിയിരുന്നതെന്നും അന്നത്തെ അബദ്ധം മറച്ചുവെയ്ക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും ജയലളിത ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: