കോട്ടയം: ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുദ്രപത്രത്തിന്റെ പേരില്‍ നടക്കുന്ന പകല്‍ കൊള്ള ഞെട്ടിക്കുന്നതാണ്. 100 രൂപ മുദ്രപ്പത്രത്തിന് 140 രൂപ, 10 രൂപ മുദ്രപത്രത്തിന് 70 രൂപ, 5 രൂപ കോര്‍ട്ട്ഫീ സ്റ്റാഫിന് 8 രൂപ ഇതാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലെ കടകളിലെ വില നിലവാരം.
മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആര്‍പ്പൂക്കര. ജനന സര്‍ട്ടിഫിക്കറ്റിനും മരണസര്‍ട്ടിഫിക്കറ്റിനും നൂറുകണക്കിന് ജനങ്ങള്‍ ഓരോദിവസവും എത്തുന്ന പഞ്ചായത്ത് ഓഫീസിന് മുന്നിലെ പകല്‍ക്കൊള്ളക്ക് അധികൃതര്‍ ഒത്താശ ചെയ്യുകയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കിഎന്നീ ദൂരെ സ്ഥലങ്ങളില്‍ നിന്നും അപേക്ഷയുമായെത്തുന്നവര് കിട്ടുന്ന വിലയ്ക്ക് മുദ്രപത്രവും സ്റ്റാമ്പും വാങ്ങുകയാണ്.
ദൂരെ നിന്നും എത്തുന്നവരാണ് ചൂഷണത്തിന് വിധേയമാകുന്നത്. കച്ചവടക്കാര്‍ പറയുന്ന വിലയ്ക്ക് മുദ്രപ്പത്രം വാങ്ങുകയേ നിവര്ത്തിയുള്ളു. പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പകല്ക്കൊള്ളയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: