കോട്ടയം: കളക്ടറുടെ ബംഗ്ലാവ് നവീകരണവുമായി ബന്ധപ്പെട്ട് 18 ലക്ഷത്തിലധികം വരുന്ന തുക ചിലവാക്കിയതില്‍ വന്‍ അഴിമതി ഉണ്ടെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു.
ജില്ലാ പഞ്ചായത്തിന്റെ മുകളിലത്തെ നിലയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കമ്മറ്റിയില്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാനോ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് അഴിമതിക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമാണെന്നും ഹിന്ദുഐക്യവേദി അഭിപ്രായപ്പെട്ടു.
കളക്ടര്‍ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് തുക അടയ്ക്കാന്‍ നിര്ബന്ധിതയായതും, ഡിറ്റിപിസിയുടെ വാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതും കോടിമതയിലെ മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ ചില ഇടപെടലുകളെ സംബന്ധിച്ച ആരോപണവും ഉടന്‍ വിജിലന്‍സ് അന്വേഷിക്കാന്‍ തയ്യാറാകണണം. അല്ലാത്തപക്ഷം നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിതമാകുമെന്നും ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: