തലയോലപ്പറമ്പ്: വെള്ളൂരും ബ്ലാക്ക മാന്‍ പേടിയുടെ നിഴലില്‍. കറുത്ത ബനിയന്, മുണ്ട്, റിബണ്‍ കൊണ്ട് തലയില്‍ ചുറ്റിക്കെട്ട് എന്നിവയാണു ബ്ലാക്ക് മാന്‍ കഥയില്‍ പ്രചരിക്കുന്ന അടയാളങ്ങള്‍. അജ്ഞാതനെ തേടി വെള്ളൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി കുന്നപ്പള്ളി മടത്താട്ടു കോളനിയിലാണു ബ്ലാക്ക് മാനെ കണ്ടെന്ന ശ്രുതി പരന്നത്.
ലോഡ്ഷെഡിങ് സമയത്തു വീടിന്റെ തിണ്ണയിലിരുന്ന കുട്ടി ബ്ലാക്ക് മാനെ കണ്ട് ഭയന്നു ബോധം നഷ്ടപ്പെട്ടു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ബുധനാഴ്ചയും ചിലയിടങ്ങളില്‍ ഉപദ്രവമുണ്ടായതായി പ്രചാരണമുണ്ടായി. പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്നു കോളനിയില്‍ വനിതാ പൊലീസുകാരെ ഉള്‍പ്പെടെ രാത്രി മുഴുവന്‍ ഡ്യൂട്ടിക്കിട്ടു. വീടുകളിലെ സ്ഥിരം ഒളിഞ്ഞുനോട്ടക്കാരായിരിക്കും സംഭവത്തിനു പിന്നിലെന്നാണു പൊലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: