ഏറ്റുമാനൂര്‍: ഒരു പ്രദേശം മൂഴുവന്‍ തിരുട്ടു സംഘത്തിന്റെ കൈയ്യില്‍. ഏറ്റൂമാനൂരും സമീപ പ്രദേശങ്ങളുമാണ് ഒരു കൂട്ടം തിരുട്ടു സംഘാംഗങ്ങളുടെ കൈയ്യിലമര്ന്നിരിക്കുന്നത്. തിരുനല്‍വേലി തിരുട്ടുഗ്രാമം വിട്ടു ജില്ലയിലെത്തിയ അഞ്ഞൂറംഗ സംഘത്തിലെ മുപ്പതിലേറെപ്പേര്‍ ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി സൂചന. തമിഴ് തിരുട്ടു സംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും പരിസരത്തും കൂടുതല്‍ പൊലീസിനെ നിയോഗിക്കണമെന്നു കഴിഞ്ഞദിവസം സ്പെഷല്‍ പൊലീസ് ജില്ലാ പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്കി.
ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കുകയും മക്കളെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പിടിയിലായ ചന്ദ്രന്, കൃഷ്ണന് എന്നിവരാണ് ഏറ്റുമാനൂരിലെത്തിയ മുപ്പതംഗ തിരുട്ടുസംഘത്തെ സംബന്ധിച്ചു സൂചന നല്‍കിയത്. ഏറ്റുമാനൂര്‍ നെടിയകാലായില്‍ റോസമ്മയുടെ വീട്ടിലെത്തിയ മൂവര്‍ കവര്‍ച്ചസംഘത്തിലെ നാഗരാജിനെ പിടികൂടാനായിട്ടില്ല. എരുമേലി പൊലീസ് സ്റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ടയാള്‍ നാഗരാജാണോയെന്നു കണ്ടെത്താനായിട്ടില്ല. വരുംദിവസങ്ങളില്‍ ഏറ്റുമാനൂരില്‍ ഉത്സവത്തിരക്കേറും. തിരക്കു മുതലെടുത്തു വീടുകളും ആള്‍ക്കൂട്ടങ്ങളും തിരുട്ടുസംഘങ്ങള്‍ ലക്ഷ്യമിട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: