കോട്ടയം: കോണ്‍ഗ്രസ് നേതാവ് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുഴിമറ്റം സുനില്‍ തോമസിന്റെ ആത്മഹത്യയാണ് വിവാദമാകുന്നത്. ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പഴയ ബോട്ട് ജെട്ടിക്ക് സമീപം മുനിസിപ്പല്‍ കെട്ടിടത്തില്‍ താമസിക്കുന്ന ടി.ഡി പ്രദീപ്കുമാര്‍ ആണ് തന്റെ മരണത്തിന് ഉത്തരവാദി എന്നാണ് സുനില്‍ തോമസ് ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോലിവാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് താന്‍ മുഖാന്തിരം 30 ലക്ഷം രൂപ പലരില്‍ നിന്നുമായി ടി.ഡി പ്രദീപ്കുമാര്‍ വാങ്ങിയിട്ടുണ്ടെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. വസ്തുവിറ്റും പലിശയ്ക്ക് കടം വാങ്ങിയും കുറേ പണം കൊടുത്തു തീര്‍ത്തതായും സുനില്‍ തോമസ് പറയുന്നു. ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് ടി.ഡി പ്രദീപ്കുമാറിനെ സംരക്ഷിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യചെയ്തിട്ടും യാതൊരു നടപടിയെടുക്കാനും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മഹത്യകുറിപ്പു വച്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. സുനില്‍ തോമസിന്റെ ബന്ധുക്കള്‍ പരാതി നലകിയില്ലെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആണെന്ന വ്യാജേന പണം തട്ടിയകേസില്‍ ടി.ഡി പ്രദീപ്കുമാര്‍ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് സുനില്‍ തോമസ് ഇരുപുറവും എഴുതിയ നാല് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഇതോക്കെ അറിയാവുന്ന കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: