Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അവസരങ്ങള്‍ തുലച്ച ഛത്തീസ്ഗഢിന്‌ സമനിലക്കുരുക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 10:38 pm IST
in Football

കൊച്ചി: സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ്‌ ഡി ക്ലസ്റ്റര്‍ മത്സരത്തില്‍ ഹരിയാന ഛത്തീസ്ഗഢിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഛത്തീസ്ഗഢ്‌ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മികച്ചൊരു സ്ട്രൈക്കറുടെ അഭാവവും ഹരിയാന ഗോളിയുടെ മികച്ച പ്രകടനവുമാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. ഛത്തീസ്ഗഢ്‌ താരങ്ങളായ വസീം രാജയുടെയും സുഖ്ദീപ്‌ സിംഗിന്റെയും രവികാന്ത്‌ നായിഡുവിന്റെയും മികച്ച ശ്രമങ്ങളാണ്‌ ഹരിയാന ഗോളിയുടെ മെയ്‌വഴക്കത്തിന്‌ മുന്നില്‍ വിഫലമായത്‌. ഇതോടെ ക്വാര്‍ട്ടറില്‍ പ്രവേശനം ഉറപ്പാക്കാന്‍ ഇരുടീമുകള്‍ക്കും അടുത്ത മത്സര ഫലത്തെ ആശ്രയിക്കണം. നാളത്തെ ഹരിയാന-ഗോവ മത്സരമാണ്‌ ഈ ക്ലസ്റ്ററില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ആദ്യ മത്സരം ജയിച്ചുകഴിഞ്ഞ ഗോവ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പാക്കി.

മത്സരത്തിന്റെ പത്താം മിനിറ്റില്‍ ഹരിയാന മുന്നിലെത്തി. മൈതാനമധ്യത്തുനിന്ന്‌ പന്തുമായി മുന്നേറിയ പങ്കജ്സുര പന്ത്‌ അഭിഷേകിന്‌ കൈമാറി. പാസ്‌ സ്വീകരിച്ച്‌ വലതു വിംഗില്‍ക്കൂടി കുതിച്ച അഭിഷേക്‌ പന്ത്‌ വീണ്ടും പങ്കജ്സുരക്ക്‌ നല്‍കി. പന്ത്‌ പിടിച്ചെടുത്ത പങ്കജ്സുര ബോക്സിന്‌ പുറത്തുനിന്ന്‌ ഉതിര്‍ത്ത ബുള്ളറ്റ്‌ ഷോട്ട്‌ ഛത്തീസ്ഗഢ്‌ ഗോളി ഗുര്‍പ്രീത്‌ സിംഗിനെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു. തൊട്ടുപിന്നാലെ ഛത്തീസ്ഗഢിന്‌ ഫ്രീകിക്ക്‌ ലഭിച്ചു. മഞ്ജിത്‌ സിംഗിന്റെ കിക്ക്‌ ക്രോസ്‌ ബാറിന്‌ മുകളില്‍ക്കൂടി പറന്നു. രണ്ട്‌ മിനിറ്റിനുശേഷം ഹരിയാന വീണ്ടും ഛത്തീസ്ഗഢ്‌ ഗോള്‍മുഖത്ത്‌ ഭീഷണി സൃഷ്ടിച്ചെങ്കിലും അവരുടെ പ്രതിരോധനിരക്കാര്‍ അപകടം ഒഴിവാക്കി. തുടര്‍ന്ന്‌ കളി മൈതാനമധ്യത്തില്‍ ഒതുങ്ങിനിന്നു. എന്നാല്‍ 23-ാ‍ം മിനിറ്റില്‍ ഛത്തീസ്ഗഢിന്‌ ഒരു അവസരം നഷ്ടമായി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അവരുടെ മലയാളി താരം താജുദ്ദീന്‍ പായിച്ച ഒരു ലോംഗ്‌ ഷോട്ട്‌ ക്രോസ്‌ ബാറിനെ ഉരുമ്മി പുറത്തേക്ക്‌ പാഞ്ഞു. അധികം കഴിയും മുന്നേ ഹരിയാനയുടെ വികാസിന്റെ ഒരു ലോംഗ്‌റേഞ്ചും പുറത്തേക്കാണ്‌ പോയത്‌. രണ്ട്‌ മിനിറ്റിനുശേഷം ഛത്തീസ്ഗഢ്‌ മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. ഒരു ത്രോയില്‍ നിന്നുവന്ന പന്ത്‌ ബോക്സിനുള്ളില്‍ ലഭിച്ചെങ്കിലും കൃഷ്ണ നായിഡുവിന്റെ ആംഗുലര്‍ ഷോട്ട്‌ പുറത്തുപോയി.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 32-ാ‍ം മിനിറ്റില്‍ ഛത്തീസ്ഗഢ്‌ സമനില പിടിച്ചു. വസീം രാജ തുടങ്ങിവച്ച നീക്കത്തിനൊടുവിലാണ്‌ ഗോള്‍ പിറന്നത്‌. വസീം പന്ത്‌ രവികാന്ത്‌ നായിഡുവിന്‌ കൈമാറി. പന്ത്‌ പിടിച്ചെടുത്ത രവികാന്ത്‌ വീണ്ടും പന്ത്‌ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന വസീമിന്‌ തിരിച്ചുനല്‍കി. പന്ത്‌ പിടിച്ചെടുത്ത വസീം ഒരു പ്രതിരോധനിരക്കാരനെ മറികടന്നശേഷം ഹരിയാന വലയിലേക്ക്‌ നിറയൊഴിച്ചു (1-1). സമനില കൈവരിച്ചതോടെ തുടര്‍ച്ചയായ ആക്രമണങ്ങളാണ്‌ ഛത്തീസ്ഗഢ്‌ ഹരിയാന ബോക്സിലേക്ക്‌ നടത്തിയത്‌. എന്നാല്‍ മികച്ചൊരു ഷാര്‍പ്പ്‌ ഷൂട്ടറുടെ അഭാവം ഛത്തീസ്ഗഢിന്‌ തിരിച്ചടിയാവുകയായിരുന്നു. ഇടയ്‌ക്കിടെ ഹരിയാനയും ചില മുന്നേറ്റങ്ങള്‍ നടത്തി. ആദ്യപകുതിയുടെ 45-ാ‍ം മിനിറ്റില്‍ ഹരിയാനക്ക്‌ അനുകൂലമായി ബോക്സിന്‌ തൊട്ടുപുറത്തുവച്ച്‌ ഫ്രീകിക്ക്‌ ലഭിച്ചു. എന്നാല്‍ പങ്കജ്‌ സുര എടുത്ത കിക്ക്‌ ഛത്തീസ്ഗഢ്‌ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചതോടെ അപകടം ഒഴിവായി. തൊട്ടുപിന്നാലെ ഇടവേളക്കുള്ള വിസിലും മുഴങ്ങി.

രണ്ടാം പകുതി ആരംഭിച്ചത്‌ ഛത്തീസ്ഗഢിന്റെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യമിനിറ്റില്‍ തന്നെ അവര്‍ക്ക്‌ മികച്ചൊരു അവസരവും ലഭിച്ചു.പന്തുമായി മുന്നേറിയ ഛത്തീസ്ഗഢിന്റെ രവികാന്ത്‌ നായിഡു വസീം രാജക്ക്‌ മ്രി. പന്ത്‌ കിട്ടിയ വസീംരാജ ആദ്യതവണ പോസ്റ്റിന്‍ ലക്ഷ്യം വച്ചെങ്കിലും ഹരിയാന പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി പന്ത്‌ തെറിച്ചു. പിന്നീടുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ വീണ്ടും പന്ത്‌ കിട്ടിയ വസീം രാജ രണ്ടാമതും ഗോള്‍വല ലക്ഷ്യം വച്ചെങ്കിലും ഇത്തവണയും ഹരിയാന പ്രതിരോധം അപകടമൊഴിവാക്കുന്നതില്‍ വിജയിച്ചു. രണ്ട്‌ മിനിറ്റിനുശേഷം വലതുവിംഗില്‍ക്കൂടി മുന്നേറിയ രവികാന്ത്‌ നായിഡു ബോക്സിനുള്ളില്‍ പ്രവേശിച്ച്‌ ഗോള്‍വല ലക്ഷ്യംവച്ചെങ്കിലും ഹരിയാന ഗോളി മഖിന്ദര്‍ പന്ത്‌ കൈപ്പിടിയിലൊതുക്കി. പിന്നീട്‌ 54-ാ‍ം മിനിറ്റില്‍ ഛത്തീസ്ഗഢിെ‍ന്‍റ വസീം രാജ തുറന്ന ഒരു അവസരം തുലച്ചു. പന്തുമായി മുന്നേറിയ താജുദ്ദീന്‍ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന വസീം രാജക്ക്‌ പന്ത്‌ കൈമാറി. പന്ത്‌ പിടിച്ചെടുത്ത്‌ ഒരു പ്രതിരോധനിരക്കാരനെ കബളിപ്പിച്ചശേഷം അഡ്വാന്‍സ്‌ ചെയ്ത ഗോളിയെയും മറികടന്ന്‌ ഉതിര്‍ത്ത ഷോട്ട്‌ പുറത്തേക്ക്‌ പാഞ്ഞു. 57-ാ‍ം മിനിറ്റില്‍ ഹരിയാനയുടെ ഒരു മുന്നേറ്റം കോര്‍ണറിന്‌ വഴങ്ങി ഛത്തീസ്ഗഢ്‌ പ്രതിരോധം രക്ഷപ്പെടുത്തി. 61-ാ‍ം മിനിറ്റില്‍ ഛത്തീസ്ഗഢ്‌ വീണ്ടും ഗോളിന്റെ അടുത്തെത്തി. എന്നാല്‍ രവികാന്ത്‌ നായിഡു പായിച്ച ബുള്ളറ്റ്‌ ഷോട്ട്‌ ഹരിയാന ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മറ്റൊരു അവസരവും ഛത്തീസ്ഗഢ്നഷ്ടപ്പെടുത്തി. 80-ാ‍ം മിനിറ്റില്‍ ഹരിയാനക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചു. അവരുടെ സുഖ്ദീപിനെ വിവേക്‌ കുമാര്‍ വീഴ്‌ത്തിയതിനാണ്‌ ഫ്രീകിക്ക്‌. എന്നാല്‍ ഇതും മുതലാക്കാന്‍ ഹരിയാനക്ക്‌ കഴിഞ്ഞില്ല. ഈ ഫൗളിന്‌ വിവേകിന്‌ മഞ്ഞകാര്‍ഡ്‌ ലഭിച്ചു. തൊട്ടുപിന്നാലെ ഛത്തീസ്ഗഢിന്‌ അനുകൂലമായി ഫ്രീകിക്ക്‌ ലഭിച്ചെങ്കിലും അതും പാഴായി. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വഴിമാറിനിന്നു.

ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ പശ്ചിമബംഗാള്‍ ദല്‍ഹിയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.