പാലക്കാട്: ലാവലിന്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മൊഴികൂടി പരിഗണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലാവലിന്‍ അഴിമതിയില്‍ തങ്ങള്‍ പറഞ്ഞകാര്യം ഇപ്പോള്‍ പ്രതിപക്ഷനേതാവ് സമ്മതിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനശ്രീമിഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയ വിരോധമാണ് ഇതിനു പിന്നിലെന്നാണ് സിപിഎം പറഞ്ഞത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് അച്യുതാനന്ദന് തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. സത്യങ്ങള്‍ ഒരിക്കലും മൂടിവയ്ക്കാന്‍ കഴിയില്ലെന്നും അതിന് തെളിവാണ് ഈ വെളിപ്പെടുത്തലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി ആ സ്ഥാനത്തിരുന്നുകൊണ്ട് കേസില്‍ പാര്‍ട്ടി സെക്രട്ടറിയെ പ്രതിയാക്കാന്‍ തന്റെ അധികാരം ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്.
അച്യുതാനന്ദന് കേരളാ ചീഫ്ജസ്റ്റിസിനോട് പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താനും സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാനും പറഞ്ഞ സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്ന് അഴിമതിയുടെ തോത് വര്‍ദ്ധിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടന്നിട്ടുള്ള പലഅഴിമതികളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
അഴിമതിയെ പിന്തുണക്കുന്ന ഒരുപ്രസ്ഥാനത്തിനും ജനപിന്തുണയുണ്ടാവില്ല.അതിനു തെളിവാണ് 2004 മുതല്‍ ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വിജയം നേടാന്‍ കഴിയാത്തത്. നാടിന്റെ പുരോഗതി ഒരുവിഭാഗം ജനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. അത് പാവപ്പെട്ടവരിലേക്ക് എത്തിച്ചേരണമെങ്കില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ മുന്നില്‍ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്മാന് പി.ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയര്മാന് എം.എംഹസ്സന്‍,വി.സി.കബീര്‍,വി.എസ്.വിജയരാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: