കോഴിക്കോട്: മതപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വിലപേശുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ കുറ്റം കണ്ടുപിടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. ജാതിയും സമുദായവും യാഥാര്‍ഥ്യമാണ്. അതിന് പ്രസക്തിയുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ പള്ളിയിലിരുന്നാല്‍ മതി, നിസ്കരിച്ചാല്‍ മതി എന്ന സമീപനം അംഗീകരിക്കാനാവില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ചിലര്‍ അമിതാധികാര പ്രവണത കാണിക്കുന്നതിനു മുസ്ലീംലീഗ് എതിരാണ്. തങ്ങളുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് ഭരിക്കണമെന്നും ശാഠ്യംപിടിക്കുന്നതും മതനിരപേക്ഷതയ്ക്കെതിരാണ്. നാലു മന്ത്രിമാരില്‍ നിന്ന് മന്ത്രിമാരുടെ എണ്ണം ഒന്ന് കൂടിയാല്‍ രാജ്യം തകര്‍ന്നുപോകുന്നു എന്ന് മുറവിളികൂട്ടുകയാണ് ചിലര്‍. മുസ്ലീംലീഗ് ന്യൂനപക്ഷവിഭാഗങ്ങള്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. സാമൂഹ്യസമതുലിതാവസ്ഥയ്ക്കുവേണ്ടിയാണ് മുസ്ലീംലീഗ് നിലകൊള്ളുന്നതെന്ന് മുഹമ്മദ് ബഷീര്‍ അവകാശപ്പെട്ടു.
വര്‍ധിച്ചുവരുന്ന ജാതിമത സംഘടനകളുടെ ഇടപെടല്‍ എന്ന വിഷയത്തില്‍ ജനാധിപത്യ യുവജനസമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുസ്ലീംലീഗ് നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: