കൊച്ചി: ആഗോളകുത്തകകളുടേയും ഏജന്റുമാരുടേയും ദാസന്മാരെപ്പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ.സജിനാരായണന്‍ പറഞ്ഞു. ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് പത്ത് ശതമാനമാണെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. വളര്‍ച്ചാ നിരക്കിന്റെ ഗുണഭോക്താക്കള്‍ യഥാര്‍ത്ഥത്തില്‍ ഒരു ശതമാനം മാത്രമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഭാരതത്തെ ബാധിക്കാതിരുന്നത് ഇന്‍ഷുറന്‍സ് മേഖല പൊതുമേഖലയില്‍ ഉള്ളതിനാലാണ്. ഇപ്പോള്‍ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ട്. ഗ്രാമീണ ജനതയെ കന്നുകാലികളെ പോലെ കണ്ടുകൊണ്ടാണ് പരിഷ്ക്കാരങ്ങള്‍ നടത്തുന്നത്. അവസാന വ്യക്തിയുടേയും ജീവിത നിലവാരം ഉയര്‍ത്തിയാല്‍ മാത്രമേ വികസനമാവുകയുള്ളൂവെന്നാണ് പണ്ഡിറ്റ് ദീനദയാലിന്റെ സങ്കല്‍പ്പമെന്നും സജിനാരായണന്‍ പറഞ്ഞു. 1980 ല്‍ ആഗോള പ്രതിസന്ധിയില്‍ അമേരിക്ക തകര്‍ച്ചയില്‍നിന്നും രക്ഷപ്പെട്ടത് സേവനമേഖലയിലെ പ്രവര്‍ത്തനം മൂലമാണ്. ആഗോളവല്‍ക്കരണം ഒരു ബുള്‍ഡോസര്‍ ആയി കടന്ന് വന്നിരിക്കുകയാണ്. ഇത് സമസ്ത മേഖലകളെയും തകര്‍ത്ത് തരിപ്പണമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎല്‍ഐഎഎസ് സംസ്ഥാന പ്രസിഡന്റ് എം.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, കെപിബിഡബ്ല്യുഒ സംസ്ഥാന പ്രസിഡന്റ് വി.ബി.അനന്ത നാരായണന്, ബിഎല്‍ഐഎഎസ് അഖിലേന്ത്യാ പ്രസിഡന്റ് ടി.രാജേന്ദ്രന് പിള്ള എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്.രമേഷ് കുമാര്‍ സ്വാഗതവും എസ്.ആര്.സുമത്ത് ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: