ജോധ്പുര്‍: പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന ജാഗ്രത ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജോധ്പുരിനു സമീപം ഫലോഡി വ്യോമതാവളത്തില്‍ വ്യോമസേനയിലെ ഏറ്റവും പുതിയ എംഐ-17 വി 5 ഹെലിക്കോപ്റ്റര്‍ സ്ക്വാഡിനെ വിന്യസിക്കും.
15 എയര്‍ക്രാഫ്റ്റുകള്‍ അടങ്ങുന്ന സേനയെയാണ് വിന്യസിക്കുന്നത്. ജനുവരി ഏഴോടെ എംഐ-17 കോപ്റ്ററുകള്‍ വ്യോമതാവളത്തില്‍ എത്തുമെന്ന് പ്രതിരോധവകുപ്പ് വക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമി അറിയിച്ചു. എംഐ -17 കോപ്റ്ററിന്റെ പരിഷ്കരിച്ച അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയ എയര്‍ക്രാഫ്റ്റുകള്‍ അതിര്ത്തിരക്ഷയ്ക്കു മുതല്‍കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ റഡാര്‍, നാവിഗേഷന്‍ സംവിധാനം, ഓട്ടോപൈലറ്റ് തുടങ്ങിയ സംവിധാനങ്ങളുമായാണ് എംഐ-17 വി 5 ഹെലിക്കോപ്റ്റര്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: