ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവ് ബോ സിലായിയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി. ഇതോടെ വിചാരണ നടപടികളില്‍ പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന പരിരക്ഷ അദ്ദേഹത്തിന് ലഭിക്കില്ല. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും എല്ലാ പദവികളില്‍നിന്നും കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ചോങ്കിങ് നഗരത്തിലെ മേയറായിരുന്ന ബോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയില്‍ ഉദിച്ചുയരുന്ന താരമായി കരുതപ്പെട്ടിരുന്നയാളാണ്. ബ്രിട്ടീഷ് ബിസിനസുകാരന് നീല്‍ ഹെവുഡിനെ (41) വിഷം കൊടുത്തു കൊന്ന കേസില്‍ ബോ സിലാസിയുടെ ഭാര്യ ഗു കൈലയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. അവരിപ്പോള്‍ ജയിലിലാണ്. എന്നാല്‍ രണ്ടുവര്‍ഷത്തേയ്ക്ക് ശിക്ഷ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ചൈനക്കാരിയെ വിവാഹം ചെയ്ത് ചൈനയില്‍ ബിസിനസ് നടത്തിയിരുന്ന നിലു ഗുവും ബോസിലാസിയും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു. അതിലുണ്ടായ പിണക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം പുറത്തായതോടെ പാര്‍ട്ടിയില്‍ ശക്തനായിരുന്ന ബോസിലാസിയുടെ രാഷ്ട്രീയ ഭാവി അടഞ്ഞു. ഈ വര്‍ഷം പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാവുമ്പോള്‍ ഉന്നത പദവിയിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന നേതാവാണ് ബോസിലാസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: